Movie prime

മലചവിട്ടാന്‍ ഇത്തവണയും എത്തുമെന്ന് മനിതി

ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില് പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തീരുമാനമെന്നും മനിതി വനിതാ കൂട്ടായ്മ പറഞ്ഞു.കേരളത്തിലെ യുവതികള്ക്കൊപ്പം ദര്ശനംനടത്താനാണ് ഒരുങ്ങുന്നത്. കര്ണാടകയില് നിന്നും പശ്ചിമ ബംഗാളില് നിന്നുമായിഇതുവരെ മൂന്ന് യുവതികള് ശബരിമല ദര്ശനത്തിന് താല്പര്യം അറിയിച്ചിട്ടുണ്ട്. പത്തിലധികംപേര് ഉണ്ടെങ്കില് തമിഴ്നാട്ടില് നിന്ന് സംഘമായി തന്നെ പോകും. കഴിഞ്ഞ തവണ ദര്ശനത്തിന്ശ്രമിച്ച ബിന്ദു, മാധവി ഉള്പ്പടെയുള്ളവര് തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സെല്വി പറഞ്ഞു. എന്നാല് More
 

ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തീരുമാനമെന്നും മനിതി വനിതാ കൂട്ടായ്മ പറഞ്ഞു.കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനംനടത്താനാണ് ഒരുങ്ങുന്നത്.

കര്‍ണാടകയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമായിഇതുവരെ മൂന്ന് യുവതികള്‍ ശബരിമല ദര്‍ശനത്തിന് താല്‍പര്യം അറിയിച്ചിട്ടുണ്ട്. പത്തിലധികംപേര്‍ ഉണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് സംഘമായി തന്നെ പോകും.

കഴിഞ്ഞ തവണ ദര്‍ശനത്തിന്ശ്രമിച്ച ബിന്ദു, മാധവി ഉള്‍പ്പടെയുള്ളവര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സെല്‍വി പറഞ്ഞു. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ മധുരയില്‍ നിന്ന് കേരള പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. ഇത്തവണയും കേരള പൊലീസ് നിര്‍ദേശിക്കുന്ന യാത്രാ മാര്‍ഗം സ്വീകരിക്കും. കാര്യമായ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് മനിതി കൂട്ടായ്മയുടെ കണക്കു കൂട്ടല്‍.

ശബരിമല വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും ബിജെപിക്ക് കാര്യമായ വോട്ട് ലഭിച്ചിട്ടില്ല. സ്ത്രീകളെ രണ്ടാം നിരക്കാരായി കാണുന്നത് ജനങ്ങള്‍ പിന്തുണച്ചില്ലെന്ന് വ്യക്തമാണ്. രാഷ്ട്രീയ നേട്ടം ഇല്ലാത്തതിനാല്‍ ഇത്തവണ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും സെല്‍വി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മനിതിയുടെ നേതൃത്വത്തില്‍ 11 സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായിഎത്തിയിരുന്നു. എന്നാല്‍ പമ്പയിലുണ്ടായ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്താതെ തിരിച്ച് പോകേണ്ടിവന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തങ്ങളെ പൊലീസ് നിര്‍ബന്ധപൂര്‍വം തിരിച്ചയച്ചെന്നും, എന്നാല്‍ പിന്നിടൊരു ദിവസം തിരികെയെത്തുമെന്നും മനിതി പ്രവര്‍ത്തകര്‍ അന്ന് പറഞ്ഞിരുന്നു. 