Movie prime

സാമൂഹ്യ വ്യാപനം ഒഴിവാക്കാൻ കർശന നിയന്ത്രണം അനിവാര്യം: മന്ത്രി

കോവിഡ്- 19 വലിയ തോതിൽ പകരുന്നത് തടയാൻ കർശനമായ നിയന്ത്രണങ്ങൾ അനിവാര്യമായിരിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക് ഡൗണു മായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊറോണ വൈറസിന്റെ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്ന സമയമാണിത്. ഈ സമയത്ത് മുന്നറിയിപ്പുകൾ വകവയ്ക്കാതെ പരസ്പരം ഇടപഴകുന്നത് വലിയ ആപത്തുണ്ടാക്കും. അതു കൊണ്ട് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും ജില്ലയിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാകില്ല. അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. More
 
സാമൂഹ്യ വ്യാപനം ഒഴിവാക്കാൻ കർശന നിയന്ത്രണം അനിവാര്യം: മന്ത്രി

കോവിഡ്- 19 വലിയ തോതിൽ പകരുന്നത് തടയാൻ കർശനമായ നിയന്ത്രണങ്ങൾ അനിവാര്യമായിരിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക് ഡൗണു മായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊറോണ വൈറസിന്റെ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്ന സമയമാണിത്. ഈ സമയത്ത് മുന്നറിയിപ്പുകൾ വകവയ്ക്കാതെ പരസ്പരം ഇടപഴകുന്നത് വലിയ ആപത്തുണ്ടാക്കും. അതു കൊണ്ട് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഒരു സാഹചര്യത്തിലും ജില്ലയിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാകില്ല. അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ അമിതമായ തിരക്കുണ്ടാക്കുന്നത് ഒഴിവാക്കണം. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാതെ ചിലർ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാകില്ല. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം നടത്തിയിട്ടുള്ള തയ്യാറെടുപ്പുകൾ തൃപ്തികരമാണ്. ജില്ലയുടെ 13 അതിർത്തി പ്രദേശങ്ങളിൽ ലോക് ഡൗണിന്റെ ഭാഗമായി പരിശോധനകൾ നടക്കുന്നു. 34 സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. കന്യാകുമാരി കളക്ടറുമായി തിരുവനന്തപുരം കളക്ടർ ചർച്ച ചെയ്ത് അതിർത്തിയിലെ മറ്റ് ക്രമീകരണങ്ങൾ തീരുമാനിക്കും.

പ്രതിരോധവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി പറഞ്ഞു. ലോക് ഡൗൺ കാലയളവിൽ അവശ്യ സേവനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ മന്ത്രി വിലയിരുത്തി. പാൽ, വെള്ളം, വൈദ്യുതി, പാചകവാതകം, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരിച്ചു. ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, റൂറൽ എസ്.പി.ബി.അശോക് , എ.ഡി.എം. വി.ആർ.വിനോദ്, ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.