Movie prime

ലഹരി മുക്ത കേരളം:  പ്രചാരണ പരിപാടി തയ്യാറാകുന്നു

 

തിരുവനന്തപുരം: ലഹരി മുക്ത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന‍ പ്രചാരണ പരിപാടിയുടെ തയ്യാറെടുപ്പ് ആരംഭിച്ചുലഹരിയില്‍ നിന്ന് യുവതലമുറയെ രക്ഷിക്കാനായി നടത്തുന്ന ഇടപെടലിന് വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നതക്യാമ്പയിന്‍റെ ഒരുക്കങ്ങള്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതയോഗം വിലയിരുത്തി.

ഒക്ടോബര്‍ 2ന് രാവിലെ 10 മണിക്ക് സംസ്ഥാനത്തെമ്പാടും നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുംകൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം എല്ലാ വേദിയിലും പ്രദര്‍ശിപ്പിക്കാൻ സംവിധാനം ഒരുക്കുംസംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുംഅതത് പ്രദേശത്തെ ജനപ്രതിനിധികള്‍വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍കലാകായിക പ്രതിഭകള്‍ തുടങ്ങി പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പാക്ക.

no drugs

ലഹരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ വേണ്ടിയുള്ള വിവിധ സമിതികള്‍ പ്രാദേശികമായി യോഗം ചേരുകയാണ്സംസ്ഥാനതലത്തിലും ജില്ലാതദ്ദേശ സ്വയംഭരണവിദ്യാലയതലങ്ങളിലും സമിതികള്‍ ഉണ്ടാക്കാനാണ് തീരുമാനിച്ചത്മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് സംസ്ഥാനതല സമിതിജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും അദ്ധ്യക്ഷനും കണ്‍വീനറുമായാണ് ജില്ലാതലസമിതിതദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികള്‍ അദ്ധ്യക്ഷന്മാരും പോലീസ്എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരുമായാണ് തദ്ദേശതല സമിതിവാര്‍ഡുതല സമിതിയില്‍ വാര്‍ഡ് അംഗമാണ് അദ്ധ്യക്ഷകണ്‍വീനര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററോമുതിര്‍ന്ന അദ്ധ്യാപകനോ ആകണംപഞ്ചായത്ത്വാര്‍ഡ്സ്‌കൂള്‍തല സമിതികള്‍ സെപ്തംബര്‍ 28നകം രൂപീകരിക്കും.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഒക്ടോബര്‍ 9ന് ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കുംഒക്ടോബര്‍ 14 ന് ബസ് സ്റ്റാന്‍ഡുകള്‍ചന്തകള്‍പ്രധാന ടൗണുകള്‍റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കുംഒക്ടോബര്‍ 16ന് വൈകുന്നേരം മുതല്‍ വരെ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രതാ സദസും സംഘടിപ്പിക്കുംനവംബര്‍ ന് വൈകിട്ട് മണിമുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ശൃംഖല നടത്തുംവിദ്യാലയങ്ങള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ ആ വാര്‍ഡിലെ പ്രധാന കേന്ദ്രങ്ങളിലാകും‍ പരിപാടി നടത്തുക

ആഗസ്റ്റ് 30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മയക്കുമരുന്നിനെതിരെ വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്സെപ്റ്റംബര്‍ ഒന്നിന് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമായി ഈ വിഷയം കൊണ്ടുവന്നിരുന്നുമുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്തുകൊണ്ട് ക്യാമ്പയിനോട് ഒപ്പം ചേരുമെന്ന് പ്രതിപക്ഷം അറിയിക്കുകയും ചെയ്തുഇതിന്‍റെ തുടര്‍ച്ചയായാണ് മയക്കുമരുന്നിനെതിരെ ജനകീയപ്രതിരോധം ഒരുക്കാനുള്ള വിപുലമായ പ്രചാരണത്തിന് തുടക്കമാവുന്നത്.