ആബിദ് അലി നീമുച്ച് വാല വിപ്രോ സി ഇ ഒ സ്ഥാനമൊഴിഞ്ഞു
പ്രമുഖ ഐ ടി കമ്പനിയായ വിപ്രോയുടെ സി ഇ ഒ സ്ഥാനത്തുനിന്ന് ആബിദ് അലി നീമുച്ച് വാല രാജിവെച്ചു. അദ്ദേഹം മാനേജിങ് ഡയറക്ടർ പദവി കൂടി വഹിച്ചിരുന്നു. ഇരുപദവികളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞതായി വിപ്രോ അറിയിച്ചു. കുടുംബവുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്വങ്ങളാണ് രാജിക്ക് പിന്നിലെന്ന് കമ്പനി പറയുന്നു. നീമുച്ച് വാലയുടെ പിൻഗാമിയെ ഉടൻ തന്നെ നിശ്ചയിക്കും. അതേവരെ അദ്ദേഹം തൽസ്ഥാനങ്ങളിലുള്ള ചുമതലകൾ നിർവഹിക്കും.
ആബിദ് അലി നീമുച്ച് വാലയുടെ നേതൃത്വത്തിനും നാളിതുവരെ അദ്ദേഹം സ്ഥാപനത്തിനർപ്പിച്ച സേവനങ്ങൾക്കും നന്ദിയുണ്ടെന്ന്
വിപ്രോയുമൊത്തുള്ള യാത്ര ഏറെ അഭിമാനകരം ആയിരുന്നെന്ന് നീമുച്ച് വാല പ്രതികരിച്ചു. എഴുപത്തഞ്ചു വർഷത്തെ പാരമ്പര്യമുള്ള കമ്പനിയിൽ നേതൃപദവിയിൽ പ്രവർത്തിക്കാനായത് സന്തോഷകരമാണ്. ഉപയോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനായി. കമ്പനിയുടെ സേവനങ്ങൾ കൂടുതൽ കരുത്തുറ്റതായി. അസിം പ്രേംജി, റിഷാദ് പ്രേംജി എന്നിവരോട് നന്ദി പറയുന്നു.
നീമുച്ച് വാല സ്ഥാനമൊഴിഞ്ഞ വാർത്ത വന്നതോടെ എൻ എസ് ഇ യിൽ വിപ്രോ ഓഹരി വിലകൾ 1. 77 ശതമാനം ഇടിഞ്ഞു.