ചക്കവണ്ടിയിലെ ഉല്പന്നങ്ങൾ വാങ്ങാൻ വൻ തിരക്ക്

തിരുവനന്തപുരം: പ്രമേഹ രോഗികൾക്കുള്ള ഉത്തമ ഭക്ഷണവും മരുന്നുമെന്ന് തെളിയിക്കപ്പെട്ട ചക്ക പുഴുക്കും മറ്റ് ആരോഗ്യദായക ചക്ക വിഭവങ്ങളുമായി എത്തുന്ന ചക്ക വണ്ടിക്കു മുന്നിൽ വമ്പൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജനങ്ങളുടെ തിരക്കു കാരണം ചക്ക പുഴുക്കും ചക്കസൂപ്പം പോലുള്ള ഇനങ്ങൾ പെട്ടെന്ന് തീരുന്നു. 4 മണിക്കൂർ മാത്രം ആയസുള്ള ഈ വിഭവങ്ങൾ തീരുന്ന മുറക്ക് ഒരു മണിക്കൂറിനകം എത്തിക്കാനുള്ള നടപടികൾ സംഘാടകർ സ്വീകരിച്ചിട്ടുണ്ട്. മുൻകൂർ ഓർഡർ ചെയ്യുന്നത് ഈ അസൗകര്യം ഒഴിവാക്കാൻ സഹായിക്കുമെന്ന് ശാന്തിഗ്രാം ഡയറക്ടർ അറിയിച്ചു. പരാതികളും നിർദ്ദേശങ്ങളും More
 

തിരുവനന്തപുരം: പ്രമേഹ രോഗികൾക്കുള്ള ഉത്തമ ഭക്ഷണവും മരുന്നുമെന്ന് തെളിയിക്കപ്പെട്ട ചക്ക പുഴുക്കും മറ്റ് ആരോഗ്യദായക ചക്ക വിഭവങ്ങളുമായി എത്തുന്ന ചക്ക വണ്ടിക്കു മുന്നിൽ വമ്പൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ജനങ്ങളുടെ തിരക്കു കാരണം ചക്ക പുഴുക്കും ചക്കസൂപ്പം പോലുള്ള ഇനങ്ങൾ പെട്ടെന്ന് തീരുന്നു. 4 മണിക്കൂർ മാത്രം ആയസുള്ള ഈ വിഭവങ്ങൾ തീരുന്ന മുറക്ക് ഒരു മണിക്കൂറിനകം എത്തിക്കാനുള്ള നടപടികൾ സംഘാടകർ സ്വീകരിച്ചിട്ടുണ്ട്.

മുൻകൂർ ഓർഡർ ചെയ്യുന്നത് ഈ അസൗകര്യം ഒഴിവാക്കാൻ സഹായിക്കുമെന്ന് ശാന്തിഗ്രാം ഡയറക്ടർ അറിയിച്ചു. പരാതികളും നിർദ്ദേശങ്ങളും 24 മണിക്കൂറിനുള്ളിൽ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

ഞായർ ഒഴികെയുള്ള എല്ലാ ദിവസവും തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിനു സമീപം എത്തും.

മുൻകൂർ ഓർഡർ ചെയ്യുന്നവർക്ക് ഞായറാഴ്ച ദിവസവും പ്ലാവിൻ തൈകളും, ചക്ക ഐസ്ക്രീം ഉൾപ്പെടെയുള്ള എല്ലാ ചക്ക വിഭവങ്ങളും വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുമെന്ന് പനസ സി.ഇ.ഒ. സുജയും ചക്കവണ്ടി ഡയറക്ടർ ഇടിച്ചക്കപ്ലാമൂട് എച്ച്. എം റഫീക്കും അറിയിച്ചു. മറ്റു ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 7വരെ ചക്ക വണ്ടി പ്രസ് ക്ലബ്ബിന് സമീപം അനന്തപുരിയിൽ ഉണ്ടായിരിക്കും.

സന്നദ്ധ സംഘടനയായ ചപ്പാത്ത് ശാന്തിഗ്രാം നബാർഡ് സഹായത്തോടെ രൂപീകരിച്ച പ്ലാവ് കർഷകരുടെ കൂട്ടായ്മയായ പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ആരോഗ്യദായക ചക്ക വിഭവങ്ങൾ ജനങ്ങൾക്ക് നേരിട്ട് കഴിക്കാൻ പറ്റുന്ന തരത്തിൽ എത്തിക്കുന്നത്.