കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം
കൊച്ചി: കേരളത്തില് 19 ശതമാനം പേര്ക്ക് കോവിഡ് ബാധ ഉണ്ടായേക്കാവുന്ന സാധ്യത മുന്നില് കാണണമെന്ന് ഇന്ത്യന് മെഡിക്കല് അസോസിയേഷന് ഹൈക്കോടതിയില്. ഇത്രയും രോഗികളെ ചികിത്സിക്കാനുള്ള കിടക്കകളടക്കം കേരളത്തില് വേണ്ടത്രയില്ല. വരുന്ന ആഴ്ചകളില് കൂടുതല് രോഗികളുണ്ടാകുമെന്ന് മുന്നില് കണ്ട് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കോടതിയില് നല്കിയ റിപ്പോര്ട്ടില് ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.
കോവിഡ്-19 പ്രതിരോധിക്കാന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇത് പുതിയ വൈറസാണ്. ഇതിനെതിരെ നാളുകള്ക്കുശേഷം മരുന്നോ വാക്സിനോ കണ്ടുപിടിച്ചേക്കാം. നിലവില് മരുന്നില്ലാത്തതിനാൽ പ്രതിരോധിച്ചേ മതിയാവൂ. വ്യക്തികള് തമ്മില് നിര്ബന്ധമായും സമൂഹത്തില്‍ നിശ്ചിതമായ അകലം പാലിക്കണം. പൊതുഗതാഗത സംവിധാനം പരവാവധി ഒഴിവാക്കണം. പരമാവധി വീടുകളില്‍തന്നെ കഴിയുന്നതാണ് രോഗം പ്രതിരോധിക്കാന് ഏറ്റവും നല്ല മാര്‍ഗം. 60 വയസ്സിനു മുകളിലുള്ളവര്‍ ഏറ്റവും ശ്രദ്ധിക്കണമെന്നും ഐ.എം.എ ഭാരവാഹി ഡോ. അബ്രഹാം വര്‍ഗീസ് നേരത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഐ.എം.എയുടെ കീഴില്‍ മെഡിക്കല് സ്റ്റുഡൻറ്സ് നെറ്റ്വര്‍ക്ക് ഉണ്ട്. കേരളത്തിലെ മുപ്പത്തഞ്ചോളം മെഡിക്കല് കോളജിലെ വിദ്യാര്‍ഥികളാണ് ഇതിലുള്ളത്.എണ്ണൂറോളം വിദ്യാര്‍ഥികള്‍ സഹായത്തിനായി രംഗത്തുണ്ട്്. ഇവരെ ഉപയോഗിച്ച് 14 ജില്ലകളിലും ബോധവത്കരണ ക്ലാസുകള്‍ അടക്കമുള്ള പ്രോഗ്രാം നടത്തും. ഐ.എം.എയുടെ നേതൃത്വത്തിലുള്ള ജൂനിയര്‍ ഡോക്ടേഴ്സ് നെറ്റ്വര്‍ക്ക് ഉണ്ട്. ഇവരുടെ സേവനവും സര്‍ക്കാറിന് നല്‍കും. കോള്‍ ദ ഡോക്ടര്‍ എന്ന പരിപാടിയും പുതുതായി ആരംഭിക്കും.