ശൂദ്രനും സ്ത്രീയും വേദം പഠിക്കരുതെന്ന പൊള്ളത്തരത്തെ പൊളിച്ചെഴുതിയ മഹാനാണ് ചട്ടമ്പിസ്വാമിയെന്ന് മുഖ്യമന്ത്രി

Chattambiswami ശൂദ്രനും സ്ത്രീയും വേദം പഠിക്കാൻ പാടില്ലെന്ന പൊള്ളത്തരത്തെ പൊളിച്ചെഴുതിയ മഹാനാണ്ചട്ടമ്പിസ്വാമിയെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായ ചട്ടമ്പി സ്വാമികളുടെ 167 ആം ജയന്തിയിൽ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. Chattambiswami ചൂഷണവും ജാതിക്കോയ്മയും ഉൾപ്പെടെ താൻ ജീവിച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ചട്ടമ്പിസ്വാമികൾ നേതൃത്വം നൽകി. ശൂദ്രനും സ്ത്രീയും വേദം പഠിക്കാൻ പാടില്ലെന്ന നിലപാടുകളുടെ പൊള്ളത്തരത്തെ വേദ പ്രമാണങ്ങൾ കൊണ്ടു തന്നെ പൊളിച്ചെഴുതി അറിവു നേടാനുള്ള അവകാശം എല്ലാ More
 

Chattambiswami

ശൂദ്രനും സ്ത്രീയും വേദം പഠിക്കാൻ പാടില്ലെന്ന പൊള്ളത്തരത്തെ പൊളിച്ചെഴുതിയ മഹാനാണ്ചട്ടമ്പിസ്വാമിയെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായ ചട്ടമ്പി സ്വാമികളുടെ 167 ആം ജയന്തിയിൽ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. Chattambiswami

ചൂഷണവും ജാതിക്കോയ്മയും ഉൾപ്പെടെ താൻ ജീവിച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ചട്ടമ്പിസ്വാമികൾ നേതൃത്വം നൽകി. ശൂദ്രനും സ്ത്രീയും വേദം പഠിക്കാൻ പാടില്ലെന്ന നിലപാടുകളുടെ പൊള്ളത്തരത്തെ വേദ പ്രമാണങ്ങൾ കൊണ്ടു തന്നെ പൊളിച്ചെഴുതി അറിവു നേടാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉണ്ടെന്ന് അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു.

നവോത്ഥാന കേരളത്തിലേക്കുള്ള ചുവടുവെപ്പിൽ ചട്ടമ്പിസ്വാമിയുടെ നിലപാടുകൾക്കും വാക്കുകൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിൽ വേർതിരിവുകൾ ഉണ്ടാക്കാനുള്ള പരിശ്രമം നടക്കുന്ന കാലത്ത് ചട്ടമ്പിസ്വാമികളുടെ വാക്കുകളും ഓർമ്മകളും നിലനിർത്താനാവണം.