പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില് ഒപ്പുവച്ചത്. ഗസറ്റില് ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല് നിയമം പ്രാബല്യത്തില് വന്നു. ലോക്സഭയിലും രാജ്യസഭയിലും ഏറെ ചര്ച്ചകള്ക്കും നാടകീയരംഗങ്ങള്ക്കുമൊടുവിലാണ് ബില് പാസായത്.
പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന് സംസ്ഥാനങ്ങളില് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി അംഗീകാരം നല്കിയത്. കഴിഞ്ഞദിവസങ്ങളില് ലോക്സഭയിലും രാജ്യസഭയിലും ബില് പാസായിരുന്നു.
അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്നിന്നും ഇന്ത്യയിലെത്തിയ മുസ്ലിങ്ങൾ ഒഴികെയുള്ള ആറു മതവിഭാഗങ്ങള്ക്ക് പൗരത്വം നല്കുന്നതാണ് നിയമം. 2014 ഡിസംബര്‍ 31വരെ അഭയാര്‍ഥികളായെത്തിയവര്‍ക്കാണ് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക.
അതിനിടെ, പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം ശക്തമായി. വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അസമിലെ ഗോഹട്ടിയില്‍ മൂന്നുപേര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അസമിലെ പത്തുജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് അസം, ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി,വിമാന സര്‍വീസുകളും റദ്ദാക്കി. പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷനാണു പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.