പി. എസ്. സി പരീക്ഷാ തട്ടിപ്പ്: ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്ട്ട് നല്‍കി
പി.എസ്.സി പരീക്ഷയില് ഉദ്യോഗാര്ത്ഥികള് തട്ടിപ്പ് നടത്തിയെന്ന കേസില് ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്ട്ട് നല്കി. നിയമനത്തിന് തടസ്സമൊന്നുമില്ലെന്നാണ് റിപ്പോര്ട്ടില് പറയുന്നത്. മൂന്ന് പ്രതികള് കോപ്പിയടിച്ചതിന് മാത്രമാണ് തെളിവുള്ളത്. മറ്റാരും കോപ്പിയടിച്ചതില് തെളിവില്ലെന്നും റിപ്പോര്ട്ടില് പറയുന്നു.
ഇക്കാര്യം വിശദീകരിച്ചു .എസ്.സി സെക്രട്ടറിക്ക് എ.ഡി.ജി.പി ടോമിന് തച്ചങ്കരി കത്ത് നല്കി.പി.എസ്.സി പരീക്ഷയിൽ ചിലര് കൃത്രിമവുംതിരിമറിയും കാണിച്ചെന്ന് സ്ഥിരീകരിച്ചതോടെ റാങ്ക് പട്ടികയിലെ മറ്റ് ഉദ്യോഗാർഥികൾആശങ്കയിലായിരുന്നു.
കൃത്രിമം കാണിച്ചവരും പട്ടികയില് ഉൾപ്പെട്ടതോടെ പി.എസ്.സിപട്ടിക തന്നെ റദ്ദാകുമോ എന്നായിരുന്നു ആശങ്ക.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെഎസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും ഉൾപ്പെട്ട കെ.എ.പി നാല് ബറ്റാലിയനിലേക്കുള്ളറാങ്ക് ലിസ്റ്റിൽ മാത്രം ആയിരത്തിമുന്നൂറോളം പേരുണ്ട്.
ഭൂരിഭാഗം പേരും പ്രായപരിധികഴിയാറായവരാണ്. 2019 ജൂലൈ ഒന്നിന്വന്ന റാങ്ക് പട്ടികയ്ക്ക് ഒരു വർഷത്തെ കാലാവധിയാണുള്ളത്.