ഐഷിക്ക് ആശംസകൾ നേർന്ന് പിണറായി വിജയൻ

ജെഎന്യു കാമ്പസില് എബിവിപി ആക്രമണത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ജെഎന്യു വിദ്യാര്ഥി യൂണിയന് അധ്യക്ഷ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്ശിച്ചു. ഓള് ഇന്ത്യ ഇന്സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് പരിശോധനയ്ക്കെത്തി പരിശോധനയ്ക്കെത്തി മടങ്ങുമ്പോഴാണ് ഐഷി ഡൽഹിയിലെ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണന്, ജെഎന്യുവിലെ അക്രമത്തില് പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി നിഖില് എന്നിവരും ഐഷിയ്ക്കൊപ്പം ഉണ്ടായിരുന്നു. ആക്രമണത്തിന്റെ വിശദാംശങ്ങള് മുഖ്യമന്ത്രി ആരാഞ്ഞു.തലയും കാലും ലക്ഷ്യമിട്ടുള്ള ആക്രമണം More
 

ജെഎന്‍യു കാമ്പസില്‍ എബിവിപി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധനയ്ക്കെത്തി പരിശോധനയ്ക്കെത്തി മടങ്ങുമ്പോഴാണ് ഐഷി ഡൽഹിയിലെ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണന്‍, ജെഎന്‍യുവിലെ അക്രമത്തില്‍ പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി നിഖില്‍ എന്നിവരും ഐഷിയ്ക്കൊപ്പം ഉണ്ടായിരുന്നു. 

ആക്രമണത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു.തലയും കാലും ലക്ഷ്യമിട്ടുള്ള ആക്രമണം പലയിടത്തും ആര്‍എസ്എസിന്റെ പതിവു  രീതിയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സഫ്ദര്‍ ഹശ്മിയെപ്പറ്റി സുധാന്‍വ ദേശ്പാണ്ഡേ രചിച്ച ഹല്ലാബോല്‍ എന്ന പുസ്തകം മുഖ്യമന്ത്രി ഐഷിയ്ക്ക് സമ്മാനിച്ചു.
തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്കും ആശംസ അറിയിച്ചാണ് ജെഎന്‍യുവിന്റെ പോരാളിയെ മുഖ്യമന്ത്രി യാത്രയാക്കിയത്. കേരളത്തിലെ ജനങ്ങളും സര്‍ക്കാരും ജെഎന്‍യു സമരത്തിനു നല്‍കുന്ന പിന്തുണയ്ക്ക് ഐഷി നന്ദി പറഞ്ഞു.