Movie prime

ബീഫിന്റെ പേരിൽ ജാർഖണ്ഡിൽ വീണ്ടും ആൾക്കൂട്ടക്കൊല

ജാർഖണ്ഡിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടു. മൂന്നു യുവാക്കൾക്ക് ഭീകരമായി മർദനമേറ്റു. പശുവിറച്ചി വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം യുവാക്കളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുപ്പത്തിനാലുകാരനാണ് കൊല്ലപ്പെട്ടത്. ഖുണ്ടി ഗ്രാമത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്. രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. നാട്ടുകാരിൽ ചിലർ സംഭവത്തെക്കുറിച്ച് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. മൂന്നു യുവാക്കൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂന്നുപേരെയും റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. അതിൽ 34 -കാരനായ More
 
ബീഫിന്റെ പേരിൽ ജാർഖണ്ഡിൽ വീണ്ടും ആൾക്കൂട്ടക്കൊല

ജാർഖണ്ഡിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടു. മൂന്നു യുവാക്കൾക്ക് ഭീകരമായി മർദനമേറ്റു. പശുവിറച്ചി വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം യുവാക്കളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുപ്പത്തിനാലുകാരനാണ് കൊല്ലപ്പെട്ടത്. ഖുണ്ടി ഗ്രാമത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്.

രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. നാട്ടുകാരിൽ ചിലർ സംഭവത്തെക്കുറിച്ച് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. മൂന്നു യുവാക്കൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂന്നുപേരെയും റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. അതിൽ 34 -കാരനായ കെലേം ബെർല എന്ന യുവാവാണ്‌ മരണപ്പെട്ടത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ രണ്ടു ടീം പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ചുപേർ അറസ്റ്റിലായെന്നും കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലായിൽ ജാർഖണ്ഡിൽ തന്നെയാണ് തബ്രീസ് അൻസാരി എന്ന യുവാവിനെ ഒരു പോസ്റ്റിൽ കെട്ടിയിട്ട് ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ആൾക്കൂട്ടം അടിച്ചു കൊന്ന ക്രൂരസംഭവം നടന്നത്.