ആളുകൾ കോട്ടിടുന്നില്ലേ, പിന്നെന്ത് മാന്ദ്യമെന്ന് ബി ജെ പി നേതാവ്
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്ന വിദഗ്ധരുടെ വിശകലനങ്ങൾ തള്ളി ഉത്തർപ്രദേശ് ബി ജെ പി എം പി വീരേന്ദ്ര സിങ്ങ് മസ്ത്ത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല. അതൊക്കെ പ്രതിപക്ഷം വെറുതെ പറയുന്നതാണ്.
മാന്ദ്യമുണ്ടായിരുന്നെങ്കിൽ ആളുകൾ ഇവിടെ വരിക കുർത്തയും ധോത്തിയും ധരിച്ചാവുമായിരുന്നു. മാന്ദ്യമുണ്ടായിരുന്നെങ്കിൽ പാന്റ്സും പൈജാമയുമൊന്നും ആളുകൾ വാങ്ങില്ലായിരുന്നു. അങ്ങനെയല്ലല്ലോ സംഭവിക്കുന്നത്. ആളുകൾ പാന്റ്സും ജാക്കറ്റും കോട്ടുമെല്ലാം ധരിച്ചാണ് ഇവിടെ വന്നിരിക്കുന്നത്. അതിനർഥം സാമ്പത്തിക മാന്ദ്യമില്ലെന്നാണ്- തന്റെ മണ്ഡലമായ ബല്ല്യയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ എം പി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിലും സാമ്പത്തിക മാന്ദ്യത്തെപ്പറ്റി വിചിത്രമായ വാദവുമായി മസ്ത്ത് രംഗത്തെത്തിയിരുന്നു. വാഹനമേഖലയിൽ പ്രതിസന്ധിയെന്ന വാർത്തയെ തള്ളി അന്ന് മസ്ത്ത് ചോദിച്ചത് അങ്ങിനെയെങ്കിൽ ട്രാഫിക് ജാമുകൾ ഉണ്ടാവുമോ എന്നാണ്. വാഹനമേഖലയിൽ യാതൊരു പ്രശ്നങ്ങളും ഇല്ല എന്നതിന് തെളിവാണ് ട്രാഫിക് ജാമുകൾ. ഇതെല്ലാം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം മനഃപൂർവം കെട്ടിച്ചമക്കുന്ന ആരോപണങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
സാമ്പത്തികമാന്ദ്യ വാർത്തകളെ പ്രതിരോധിക്കാൻ ഇത്