Movie prime

കേരളത്തിലെ കരിമീൻ ഉൽപാദനം കൂട്ടാൻ സംസ്ഥാന സർക്കാർ സഹകരണം തേടി കേന്ദ്ര ഗവേഷണ സ്ഥാപനം

Pearl Spot കൃഷിയിലൂടെ കേരളത്തിലെ കരിമീൻ ഉൽപാദനം കൂട്ടുന്നതിന് സംസ്ഥാന സർക്കാറിന്റെ സഹകരണം തേടി കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (ഐസിഎആർ-സിബ). ഏറെ അനുകൂലമായ ഘടകങ്ങളുണ്ടായിട്ടും കൃഷിയിലൂടെയുള്ള കേരളത്തിലെ കരിമീൻ ഉൽപാദനം വളരെ പിന്നിലാണെന്ന് സിബ ഡയറക്ടർ ഡോ കെ കെ വിജയൻ പറഞ്ഞു. കേരളത്തിലെ കരിമീൻ കർഷകർക്കായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Pearl Spot വർഷത്തിൽ 10000 ടൺ വേണ്ടിടത്ത് കേവലം 2000 ടൺ മാത്രമാണ് സംസ്ഥാനത്ത് കരിമീൻ കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്നതെന്നാണ് സിബയുടെ കണ്ടെത്തൽ. More
 
കേരളത്തിലെ കരിമീൻ ഉൽപാദനം കൂട്ടാൻ സംസ്ഥാന സർക്കാർ സഹകരണം തേടി കേന്ദ്ര ഗവേഷണ സ്ഥാപനം

Pearl Spot
കൃഷിയിലൂടെ കേരളത്തിലെ കരിമീൻ ഉൽപാദനം കൂട്ടുന്നതിന് സംസ്ഥാന സർക്കാറിന്റെ സഹകരണം തേടി കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (ഐസിഎആർ-സിബ). ഏറെ അനുകൂലമായ ഘടകങ്ങളുണ്ടായിട്ടും കൃഷിയിലൂടെയുള്ള കേരളത്തിലെ കരിമീൻ ഉൽപാദനം വളരെ പിന്നിലാണെന്ന് സിബ ഡയറക്ടർ ഡോ കെ കെ വിജയൻ പറഞ്ഞു. കേരളത്തിലെ കരിമീൻ കർഷകർക്കായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Pearl Spot
വർഷത്തിൽ 10000 ടൺ വേണ്ടിടത്ത് കേവലം 2000 ടൺ മാത്രമാണ് സംസ്ഥാനത്ത് കരിമീൻ കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്നതെന്നാണ് സിബയുടെ കണ്ടെത്തൽ. ഏറെ ആവശ്യക്കാരുള്ളതും മികച്ച വിപണി മൂല്യവുമുള്ള (കിലോയ്ക്ക് ശരാശരി 500 രൂപ) കേരളത്തിൻറെ ദേശീയ മത്സ്യമായ കരിമീൻ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നതിലൂടെ കരിമീൻ കർഷകർക്കും സംസ്ഥാനത്തിനും മികച്ച സാമ്പത്തിക നേട്ടം കൊയ്യാനാകുമെന്നും സിബയിലെ ഗവേഷകർ വിലയിരുത്തുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഓരുജലാശയങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് കേരളം. ഇത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാറിന്റെ സഹകരണത്തോടെയുള്ള പദ്ധതികൾ കൂടുതൽ ഫലപ്രദമാകുമെന്ന് ഡോ കെ കെ വിജയൻ ചൂണ്ടിക്കാട്ടി.

വിത്തുൽപാദനത്തിന് ഹാച്ചറി സംവിധാനങ്ങളും കൃത്രിമ തീറ്റ നിർമാണ കേന്ദ്രങ്ങളും ഒരുക്കൽ, കർഷകരുടെ കൂട്ടായ്മകൾ രൂപീകരിക്കൽ തുടങ്ങിയ പദ്ധതികൾക്ക് സർക്കാർ രൂപരേഖ തയ്യാറാക്കുകയാണെങ്കിൽ സിബ ശാസ്ത്ര-സാങ്കേതിക സഹായങ്ങൾ നൽകാൻ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ ഏകോപനമില്ലായ്മയും ശാസ്ത്രീയകൃഷിരീതികൾ അവലംബിക്കാത്തതും സംസ്ഥാനത്തെ കരിമീൻ കൃഷിയെ ദോശകരമായി ബാധിക്കുന്നു. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ കൃഷിരീതികൾ ജനകീയമാക്കുകയാണ് വേണ്ടത്. ഇതിന് സർക്കാർ മേൽനോട്ടത്തിലുള്ള പങ്കാളിത്ത പദ്ധതികൾ ഗുണം ചെയ്യുമെന്നും വെബിനാർ അഭിപ്രായപ്പെട്ടു.

നിലവിൽ, കരിമീനിന് 200 ഗ്രാം എങ്കിലും തൂക്കം ലഭിക്കുന്നതിന് ഒരു വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. വളർച്ചാനിരക്ക് കൂട്ടുന്നതിനായി കരിമീനിൻറെ സെലക്ടീവ് ബ്രീഡിംഗ് സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്നും സിബ ഡയറക്ടർ കൂട്ടിച്ചേര്‍ത്തു.