അത് സിറിയയല്ല, സെർബിയ
ബാഗി മൂന്നാം പതിപ്പിന്റെ ട്രെയ്ലറിൽ കാണുന്ന സംഘർഷ പ്രദേശം സിറിയ അല്ലെന്നും സെർബിയ ആണെന്നുമുള്ള വെളിപ്പെടുത്തലുമായി സംവിധായകൻ അഹ്മദ് ഖാൻ.
അഹ്മദ് ഖാൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ സിനിമയായ ബാഗിയുടെ മൂന്നാം പതിപ്പിലാണ് പശ്ചാത്തലമായി സിറിയ കടന്നുവരുന്നത്. റിതേഷ് ദേശ്മുഖിന്റെ കഥാപാത്രമായ വിക്രമിന് ജോലിയുടെ ഭാഗമായി സിറിയയിൽ പോകേണ്ടിവരുന്നു. അവിടെവച്ച് അയാൾ ഐ എസ് ഭീകരരുടെ പിടിയിൽപ്പെടുന്നു. രക്ഷകനായി എത്തുന്നത് സഹോദരനായ രൺവീർ ആണ്. ടൈഗർ ഷ്രോഫാണ് രൺവീറിന്റെ വേഷത്തിൽ. ചെറുപ്പം മുതൽ വിക്രം അപകടങ്ങളിൽ പെടുമ്പോഴെല്ലാം രൺവീർ എന്ന റോണിയാണ് അയാളെ രക്ഷിക്കുന്നത്. സിറിയയിലും അയാൾ രക്ഷകനായി എത്തുന്നു.
മുംബൈയിൽ സെറ്റിടാനുള്ള ആലോചന ഉണ്ടായിരുന്നതായും അഹ്മദ് ഖാൻ പറഞ്ഞു. തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. മുംബൈക്ക് ഒറിജിനാലിറ്റി തോന്നിക്കില്ല. സെർബിയയാണ് ഏറ്റവും അനുയോജ്യമായി തോന്നിയത്. ശരിക്കും സിറിയ പോലെ തോന്നിക്കും. ജൂനിയർ ആർട്ടിസ്റ്റുകളായി അറബികളെ കിട്ടാനും എളുപ്പമായി.
ബാഗി മൂന്നിനുശേഷം അല്പകാലം ഇടവേളയെ