നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ മെയ് 16 മുതൽ 20 വരെ അങ്കമാലിയിൽ
തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് അങ്കമാലി വേദിയാകും. പരിപാടിയുടെ ബ്രോഷർ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രകാശനം ചെയ്തു. ഓ രാജഗോപാൽ എം എൽ എ യ്ക്ക് ബ്രോഷർ കൈമാറിയാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്. വി എസ് ശിവകുമാർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ മാരായ ഒ രാജഗോപാൽ, റോജി എം ജോൺ തുടങ്ങിയവരും പങ്കെടുത്തു. തിരു
ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2020 ന്റെ വെബ്സൈറ്റ് ഉദ്‌ഘാടനം നിർവഹിച്ച ഫെസ്റ്റിവൽ വൈസ് ചെയർമാൻ ശ്രീ റോജി ജോൺ എം എൽ എ, ആയുർവേദത്തിൻ്റെ സമസ്ത മേഖലകളിലും പ്രവർത്തിക്കുന്നവരുടെ ഒരു മെഗാ കാർണിവലായി ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ മാറട്ടെ എന്ന് ആശംസിച്ചു.
മെയ് 16 മുതൽ 20 വരെ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയിൽ അമ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അയ്യായിരത്തോളം ഡെലിഗേറ്റുകൾ മേളയുടെ ഭാഗമാകും. അഞ്ഞൂറോളം സ്റ്റോളുകൾ പ്രദർശനത്തിൽ ഉണ്ടാകും. പ്രതിദിനം അരലക്ഷത്തോളം സന്ദർശകർ മേളയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തി
ലോകമെമ്പാടുമുള്ള ആയുർവേദ രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളുടെ ഒത്തുചേരലിനാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ സാക്ഷ്യം വഹിക്കുന്നത്. അറിവും അനുഭവങ്ങളും പങ്കുവെച്ചും പങ്കാളിത്തത്തിന്റെ സാധ്യതകൾ ചർച്ച ചെയ്തും ഈ രംഗത്തെ വളർച്ചയ്ക്കും വികാസത്തിനുമുള്ള സാധ്യതകൾ ആരായും. വിദ്യാർഥികൾ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, ഡോക്ടർമാർ, അധ്യാപകർ, സംരംഭകർ തുടങ്ങി ആയുർവേദത്തിന്റെ മാഹാത്മ്യത്തെ തൊട്ടറിയുന്ന വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ആഗോള ചികിത്സാ പദ്ധതി എന്ന നിലയിൽ വിഭാവനം ചെയ്യുന്ന മേളയിൽ വിദേശ രാജ്യങ്ങളിൽ നിന്നും പ്രാതിനിധ്യമുണ്ടാകും. ആയുർവേദത്തിന്റെ ഔന്നത്യത്തെ രാജ്യാന്തര തലത്തിൽ എത്തിക്കാൻ യത്നിക്കുന്നവരുടെ സംഗമവേദി കൂടിയായ മേള അക്ഷരാർഥത്തിൽ ആഗോള ഫെസ്റ്റിവലായി മാറുമെന്ന് സംഘാടകർ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളർ തങ്ങളുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുന്നതോടൊപ്പം ആവശ്യങ്ങളും മുന്നോട്ടുവെയ്ക്കും. പങ്കാളിത്തത്തിനും സഹകരണത്തിനുമുള്ള സാധ്യതകളും ആരായും.
വൻവിജയമായ മൂന്നാം പതിപ്പിൽ 42 രാജ്യങ്ങളിൽ നിന്നാണ് പ്രതിനിധികൾ എത്തിയത്. ആരോഗ്യരക്ഷ, വ്യാപാരം, ആഗോള സാധ്യതകൾ എന്നിവയിൽ ഊന്നിയുള്ള വിപുലമായ കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും
ആയുർവേദ മെഡിക്കൽ ടൂറിസം: അവിശ്വസനീയ ഇന്ത്യയെ യാഥാർഥ്യമാക്കൽ എന്ന വിഷയത്തിൽ ഊന്നിയുള്ള സംവാദം അരങ്ങേറുന്നുണ്ട്. ആയുർവേദത്തിന്റെ മെഡിക്കൽ, വെൽനസ്സ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നവരുടെയും
കുട്ടികളുടെ ആരോഗ്യം: ഗർഭാവസ്ഥ മുതൽ കൗമാരം വരെ എന്നതാണ് ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു പ്രധാന വിഷയം. ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കാനുള്ള മുന്നൊരുക്കങ്ങൾ, ഗർഭകാല സുരക്ഷ, പ്രസവാനന്തര സുരക്ഷ, നവജാതശിശു സുരക്ഷ, പ്രതിരോധവും ആയുർവേദവും, ശിശുപോഷണം, പ്രാകാരയോഗ, സുവർണപ്രാസ, വളർച്ചയും വികാസവും, കുട്ടികളിൽ സാധാരണ കണ്ടുവരുന്ന അസുഖങ്ങളും ചികിത്സയും, പെരുമാറ്റ വൈകല്യങ്ങൾ, വളർച്ചാ ക്രമക്കേടുകൾ, ജനിതക സവിശേഷതകൾ, പോഷണവും പരിപാലനവും തുടങ്ങി കുട്ടികളുടെ ആരോഗ്യ സുരക്ഷയെ സമഗ്രമായി ഉൾക്കൊള്ളുന്ന രീതിയിലാണ് അവതരണം.
മുഖ്യപ്രമേയങ്ങൾക്ക് പുറമെ നിരവധി ഉപവിഷയങ്ങളിലും സെമിനാറുകൾ അരങ്ങേറുന്നുണ്ട്. പരിസ്ഥിതിയെയും കാലാവസ്ഥ വ്യതിയാനത്തെയും ആയുർവേദവുമായി ബന്ധപ്പെടുത്തുന്ന പ്രത്യേക സെഷനും ആയുർവേദത്തിന്റെ ഉയർത്തെഴുന്നേൽപ്പ് എന്ന വിഷയത്തിലുള്ള ചർച്ചയും നടക്കും. അന്താരാഷ്ട്ര കോൺക്ലേവിന്റെ ഭാഗമായ ആസിയാൻ മീറ്റിൽ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, തായ്‌ലൻഡ്, ബ്രൂണെ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കുചേരും. ഇന്റർനാഷണൽ ഡെലിഗേറ്റ് അസംബ്‌ളിയിൽ ആസിയാൻ രാജ്യങ്ങൾക്ക് പുറമേ അമേരിക്ക, യുറോപ്പ്, റഷ്യ, ലാറ്റിൻ അമേരിക്കൻ പങ്കാളിത്തവുമുണ്ടാകും
കേന്ദ്ര ആയുഷ് മന്ത്രി (മിനിസ്റ്റർ ഓഫ് സ്റ്റേറ്റ്-സ്വതന്ത്ര ചുമതല) ശ്രീപദ് യെസ്സോ നായിക്; സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവർ രക്ഷാധികാരികളായും കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ചെയർമാനായും പ്രവർത്തിക്കുന്ന സംഘാടക സമിതിയുടെ വർക്കിങ്ങ് ചെയർമാൻ ഡോ. പി മാധവൻകുട്ടി വാര്യരാണ്. ഡോ. ജി ജി ഗംഗാധരൻ സെക്രട്ടറി ജനറലും ഡോ. സുരേഷ്‌കുമാർ സി ചീഫ് കോ-ഓർഡിനേറ്ററുമാണ്.