ഡോള്യൂടെഗ്രവിർ: എയ്ഡ്സിനെതിരെയുള്ള പുതിയ മരുന്ന് ഫെബ്രുവരിയോടെ വിപണിയിലെത്തും
എച്ച് ഐ വി ക്കും എയ്ഡ്സിനും എതിരെയുള്ള ഫലപ്രദമായ പുതിയ മരുന്ന് ‘ഡോള്യൂടെഗ്രവിർ’ അടുത്ത ഫെബ്രുവരിയോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡി ടി ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മരുന്ന് 2020 ഫെബ്രുവരിയോടെ ഇന്ത്യൻ വിപണിയിൽ ലഭ്യമായി തുടങ്ങും. നിലവിൽ ടി എൽ ഇ സംയുക്തമാണ് എയ്ഡ്സ് രോഗികൾക്ക് നൽകുന്നതെന്നും ഇനിമുതൽ ടി എൽ ഡി സംയുക്തമായ ഡോള്യൂടെഗ്രവിർ നൽകി തുടങ്ങുമെന്നും നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. നരേഷ് ഗോയൽ പറഞ്ഞു.
മെച്ചപ്പെട്ട ഫലങ്ങളാണ് പുതിയ മരുന്ന് നൽകുന്നത്. പാർശ്വഫലങ്ങളും കുറവാണ്. പുതിയ മരുന്ന് വൈറസുകളെ നശിപ്പിക്കുന്നതിൽ കൂടുതൽ കാര്യക്ഷമമാണ്. രോഗികൾക്ക് ഈ മരുന്ന് നിർദേശിക്കുന്നതിൽ ഡോക്ടർമാർക്
രാജ്യത്തെ എയ്ഡ്സ് രോഗികളിൽ 79 ശതമാനം പേരും തങ്ങൾ രോഗികളാണ് എന്ന വസ്തുത അറിഞ്ഞുകൊണ്ട് ജീവിക്കുന്നവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. 82 ശതമാനം പേർ സൗജന്യ ആന്റി റിട്രോ വൈറൽ തെറാപ്പി സ്വീകരിക്കുന്നവരാണ്. 79 ശതമാനക്കാരിൽ വൈറസ് തീർത്തും നിയന്ത്രണാധീനമാണ്. മൂന്ന് ലക്ഷ്യങ്ങളാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെ
നാഷണൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം 88000 പുതിയ രോഗബാധകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്