Movie prime

ഹൈടെക്കായി വനിത ശിശുവികസന ജില്ലാ ഓഫീസുകള്‍

എല്ലാ ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളിലും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വനിത ശിശുവികസന വകുപ്പ് 38.35 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. 14 ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളുടെ പ്രവര്ത്തനം കാര്യക്ഷമമാക്കുന്നതിനും നിലവിലെ ഇ-ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനുമാണ് ഭരണാനുമതി നല്കിയിരിക്കുന്നത്. നിലവിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ജില്ലാ ഓഫീസുകളിലെ ജീവനക്കാര്ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകകരണങ്ങളും സര്ക്കാരിന്റെ സി.പി.ആര്.സി.എസ്. പോര്ട്ടലില് നിന്നും വാങ്ങുന്നതിനാണ് More
 
ഹൈടെക്കായി വനിത ശിശുവികസന ജില്ലാ ഓഫീസുകള്‍

എല്ലാ ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളിലും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വനിത ശിശുവികസന വകുപ്പ് 38.35 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 14 ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നിലവിലെ ഇ-ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനുമാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.

നിലവിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ജില്ലാ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകകരണങ്ങളും സര്‍ക്കാരിന്റെ സി.പി.ആര്‍.സി.എസ്. പോര്‍ട്ടലില്‍ നിന്നും വാങ്ങുന്നതിനാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വനിതാ വികസനത്തിനും ശിശുക്ഷേമത്തിനും വേണ്ടി ഈ സര്‍ക്കാരാണ് വനിത ശിശു വികസന വകുപ്പ് രൂപീകരിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ ഒരു പരിധിവരെ കര്‍ശനമായി തടയാനും കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷകള്‍ ഉറപ്പുവരുത്താനും സര്‍ക്കാരിനായി. സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണത്തിനുതകുന്ന പരിപാടികള്‍ ആവിഷ്‌ക്കരിക്കുക, ലിംഗപരമായ വിവേചനം തടയുക, അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുക, കഴിവുകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ നിയമപരവും സ്ഥാപനപരവുമായ സഹായം നല്‍കുക എന്നിവ ഈ വകുപ്പിന്റെ ചുമതലയില്‍പ്പെടും.

അങ്കണവാടി സേവനങ്ങള്‍, കേന്ദ്ര സംസ്ഥാന ന്യൂട്രീഷ്യന്‍ പോളിസികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ഹോമുകള്‍, മഹിളാമന്ദിരങ്ങള്‍, ഷോര്‍ട്ട് സ്‌റ്റേ ഹോമുകള്‍, റസ്‌ക്യൂ ഹോം, ആഫ്റ്റര്‍കെയര്‍ ഹോം, വണ്‍ സ്റ്റോപ്പ് സെന്ററുകള്‍, എന്റെ കൂട്, വണ്‍ ഡേ ഹോം തുടങ്ങിയവയാണ് വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ളത്.

സമ്പുഷ്ട കേരളം പദ്ധതി വഴി എല്ലാ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ നല്‍കി വിവര ശേഖരണവും സേവനവും മികവുറ്റതാക്കി. കോവിഡ് കാലത്ത് 44 ലക്ഷത്തോളം വയോജനങ്ങളുടെ ക്ഷേമമാണ് അങ്കണവാടി ജീവനക്കാര്‍ ശേഖരിച്ച് തുടര്‍നടപടിയ്ക്കായി കൈമാറിയത്.

സ്ത്രീ ശാക്തീകരണത്തിനായി സ്ത്രീധനം, ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവക്കെതിരെ തുടര്‍ ക്യാമ്പയിന്‍ ‘സധൈര്യം മുന്നോട്ട്’ എന്ന പേരില്‍ വനിത ശിശുവികസന വകുപ്പ് തുടര്‍ ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനം മുതല്‍ ‘പൊതുഇടം എന്റേതും’ എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു. കേരള ജനത ഒന്നടങ്കം ഏറ്റെടുത്ത ഒന്നായിരുന്നു രാത്രി നടത്തം.