Movie prime

രോഗിയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ചുള്ള വാർത്ത വാസ്തവ വിരുദ്ധമെന്ന് കിംസ്

നാല്പത്തി രണ്ടു വയസുള്ള ഒരു രോഗിയുടെ അപ്രതീക്ഷിത മരണത്തെ സംബന്ധിച്ച് അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്ത വാസ്തവവിരുദ്ധമെന്ന് കിംസ് ആശുപത്രി. കിഡ്നി സ്റ്റോൺ ചികിത്സക്കായി ആണ് 2019 ൽ രോഗി കിംസിൽ എത്തിയത്. അവ നീക്കം ചെയ്യുന്നതിനായി പല ഘട്ടങ്ങളിൽ ആയി ഉള്ള ചികിത്സാ ക്രമം ഡോക്ടർമാർ ശുപാർശ ചെയ്തു. അതനുസരിച്ച്, ജനുവരി അവസാന വാരത്തിൽ രോഗി സ്റ്റെന്റിംഗിന് വിധേയമായി. തുടർന്ന്, ഫെബ്രുവരി 11 ന് ഇടത് വൃക്കയിലെ സ്റ്റോൺ പൂർണ്ണമായും നീക്കം ചെയ്യുകയും വലത് വൃക്കയിലെ സ്റ്റോൺ 80% More
 
രോഗിയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ചുള്ള വാർത്ത വാസ്തവ വിരുദ്ധമെന്ന് കിംസ്
നാല്പത്തി രണ്ടു വയസുള്ള ഒരു രോഗിയുടെ അപ്രതീക്ഷിത മരണത്തെ സംബന്ധിച്ച് അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്ത വാസ്തവവിരുദ്ധമെന്ന് കിംസ് ആശുപത്രി.
കിഡ്നി സ്റ്റോൺ ചികിത്സക്കായി ആണ് 2019 ൽ രോഗി കിംസിൽ എത്തിയത്. അവ നീക്കം ചെയ്യുന്നതിനായി പല ഘട്ടങ്ങളിൽ ആയി ഉള്ള ചികിത്സാ ക്രമം ഡോക്ടർമാർ ശുപാർശ ചെയ്തു. അതനുസരിച്ച്, ജനുവരി അവസാന വാരത്തിൽ രോഗി സ്റ്റെന്റിംഗിന് വിധേയമായി.
തുടർന്ന്, ഫെബ്രുവരി 11 ന് ഇടത് വൃക്കയിലെ സ്റ്റോൺ പൂർണ്ണമായും നീക്കം ചെയ്യുകയും വലത് വൃക്കയിലെ സ്റ്റോൺ 80% നീക്കുകയും ചെയ്തു. തുടർന്ന് ഉള്ള ചികിത്സായ്ക്കായി ഡോക്ടർ രണ്ടാഴ്ചത്തെ മെഡിക്കൽ മാനേജ്മെന്റ് നിർദേശിക്കുകയും ചെയ്തു, ആശുപത്രി അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.
എന്നൽ രോഗിക്ക് വിദേശത്തുള്ള ജോലിക്ക് ഉടനെ തന്നെ തിരികെ കയറേണ്ടിയിരുന്നതിനാൽ രോഗിയും കുടുംബവും ബാക്കി ഉള്ള 20% കിഡ്നി സ്റ്റോൺ നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് വലത് വൃക്കയിലെ 20% സ്റ്റോൺ നീക്കം ചെയ്യുന്നതിനായി ഫെബ്രുവരി 20 ന് രോഗി ആശുപത്രിയിൽ എത്തുകയും ചെയ്തു.
ശസ്ത്രക്രിയയുടെ ഭാഗമായി നടത്തേണ്ട എല്ലാ നിർബന്ധിത പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയത്. ശസ്ത്രക്രിയ പൂർത്തിയാകുന്ന സമയത്ത് രോഗിക്ക് ഹൃദയാഘാതം സംഭവിക്കുകയും ഡോക്ടർമാരുടെ ഒരു പാനൽ സി‌പി‌ആറും മറ്റ് അടിയന്തിര പരിചരണങ്ങളും നൽകി രോഗിയെ രക്ഷിക്കുവാൻ ശ്രമിച്ചു. എന്നാൽ രോഗിയുടെ നില വഷളാവുകയും രാത്രിയിൽ മരണം സംഭവിക്കുകയും ചെയ്തു.
രോഗികൾക്ക് ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ ജീവൻ തിരികെ പിടിക്കാൻ നീണ്ട നേരം സി‌പി‌ആർ നൽകേണ്ടതായി വരാർ ഉണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ വാരിയെല്ലുകൾക്ക് തകരാറുകൾ സംഭവിക്കാൻ സാധ്യത ഉള്ളതാണ്.
ആശുപത്രി അധികൃതർ രോഗിയുടെ കുടുംബത്തോട് വിശദമായി സംസാരിക്കുകയും കാര്യങ്ങൽ ബോധ്യപ്പെടുത്തുകയും ചെയ്തത് ആണ്. അതിനൊപ്പം തന്നെ രോഗിയുടെ ചികിത്സാ റിപ്പോർട്ടുകളും മറ്റും അന്വേഷണ ആവശ്യങ്ങൾക്കായി നൽകി ആശുപത്രി അധികൃതർ പൂർണ്ണമായും സഹകരിക്കുകയും ചെയ്ത് വരികെയാണ്, കിംസ് ആശുപത്രി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
ചികിത്സയിൽ എന്തെങ്കിലും പിഴവ് ഉള്ളതായി ഒരു അധികാരസ്ഥാനത്തിൽ നിന്നും ഇത് വരെയും ഒരു തീർപ്പും ഉണ്ടായിട്ടില്ല. അന്വേഷണത്തിൽ ഉള്ള ഒരു മെഡിക്കൽ വിഷയത്തിൽ ആളുകൾക്ക് ഇടയിൽ തെറ്റായ വാർത്തകളും മറ്റും പ്രസിദ്ധപെടുത്തുന്നത് സ്ഥാപനത്തിന്റെ സൽപ്പേര് മനഃപൂർവം കളങ്കപ്പെടുത്താൻ ആണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു, അവർ പറഞ്ഞു.
തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കിംസ് ആശുപത്രിയെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച സത്യവിരുദ്ധമായ ഒരു വീഡിയോ വാർത്തയുടെ നിജസ്ഥിതി.