ലിഞ്ചിങ്: വളരേ ചെറിയൊരു കഥ
അസ്ഗർ വജാഹത്
ആ വൃദ്ധയുടെ അടുത്ത് കുറച്ചാൺകുട്ടികൾ ചെന്ന് ” വല്ലുമ്മ, നിങ്ങളുടെ പേരക്കിടാവ് സലീമിനെ കുറച്ചുപേർ ചേർന്ന് ലിഞ്ച് ചെയ്തു ” എന്ന് പറഞ്ഞപ്പോൾ അവർക്കൊന്നും മനസ്സിലായില്ല.
ഇരുണ്ടതും ചുളിവുകൾ വീണതുമായ ആ മുഖവും കറുത്ത് പാട വീണ കണ്ണുകളും നിർവികാരമായിരുന്നു. പിഞ്ഞിപ്പോ
‘ലിഞ്ച്’ വൃദ്ധയെ സംബന്ധിച്ച് പുതിയൊരു
അവർ ആദ്യം കേൾക്കുന്നത് ‘പാസ്’ എന്ന ഇംഗ്ലീഷ് വാക്കാണ്. സ്കൂളിലെ ആദ്യത്തെ പരീക്ഷയിൽ സലിം പാസ്സായപ്പോഴാണ് വൃദ്ധ ആ വാക്ക് ആദ്യമായി കേട്ടത്. പിന്നീട് ‘ജോബ്’ എന്ന മറ്റൊരു വാക്കു കേട്ടു, അതിനർഥം ജോലി കിട്ടുക എന്നാണെന്നും പിടികിട്ടി.
മൂന്നാമതായി കേട്ടതും മനസ്സിലാക്കിയതും ‘സാലറി’ ആയിരുന്നു. മൃദുവായി മൊരിച്ചെടുത്ത റൊട്ടിയുടെ നറുമണമാണ് ആ പദം എപ്പോഴും ഓർമയിൽ കൊണ്ടുവന്നത്.
ഇംഗ്ലീഷ് വാക്കുകളെല്ലാം നല്ലതാണെന്ന് അവർ വിശ്വസിച്ചു പോന്നു. അതിനാൽ പുതുതായി കേട്ട ഈ ഇംഗ്ലീഷ് വാക്കും നല്ലതാണെന്ന് അവർക്കു തോന്നി.
സലീമിനെപ്പറ്റിയുള്ള ഏതോ നല്ല കാര്യമാണ് അവർ പറയുന്നതെന്ന് അവരൂഹിച്ചു. അതിനാൽ അവർ ഇങ്ങനെയാണ് മറുപടി പറഞ്ഞത് “പടച്ചോൻ അവരെ കാക്കട്ടെ.”
ഒട്ടൊരു അവിശ്വസനീയതയോടെ കുട്ടികൾ അവരെ നോക്കി. ‘ലിഞ്ചിങ്’ എന്നാൽ എന്താണെന്ന് ഇവരോട് പറയണോ?- അവർ സംശയിച്ചു. എന്നാൽ അതിന്റെ അർഥം വിശദീകരിക്കാനുള്ള ധൈര്യം ആർക്കും ഇല്ലായിരുന്നു.
അന്നേരമാണ് വൃദ്ധയ്ക്ക് ഒരു കാര്യം ഓർമ വരുന്നത്- ശുഭവാർത്തയുമായി വന്ന ആ കുട്ടികളെ താൻ ആശീർവദിക്കേണ്ടതല്ലേ.”മക്കളേ”
കടപ്പാട്: ദി വയർ
(ഹിന്ദിയിലെ പ്രശസ്ത കഥാകാരനാണ് അസ്‌ഗർ വജാഹത്. സി എം നയിം ആണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്)