കോവിഡ് വാക്സിൻ കണ്ടെത്തിയതായി നൈജീരിയൻ ശാസ്ത്രജ്ഞർ
Covid-19
കൊറോണ വൈറസിനെതിരായ ആദ്യത്തെ പ്രതിരോധ വാക്സിൻ കണ്ടെത്തിയതായി നൈജീരിയയിൽ നിന്നുള്ള ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.
“ഒരു മഹാമാരിക്ക് പരിഹാരമായ വാക്സിൻ ദാതാവാകുക എന്നത് പ്രധാനമാണ്. വാക്സിൻ യാഥാർഥ്യമാക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു ” ,
കോവിഡ്-19 ഗവേഷണ ഗ്രൂപ്പിന്റെ തലവൻ ഡോ. ഒലാഡിപ്പോ കൊളവോൾ പറഞ്ഞു.
വാക്സിൻ യാഥാർഥ്യമായിക്കഴിഞ്ഞെന്ന് അവകാശപ്പെട്ട അദ്ദേഹം തങ്ങൾ ഇത് പലതവണ പരീക്ഷിച്ചു കഴിഞ്ഞതായും അവകാശപ്പെട്ടു. “ഇത് ആഫ്രിക്കക്കാരെ ലക്ഷ്യം വച്ചുള്ളതാണ്. മറ്റുള്ളവർക്കും ഇത് ലഭ്യമാക്കും. ഇത് ശരിയായി പ്രവർത്തിക്കുന്നുണ്ട്. ഒരു
ദൃഢനിശ്ചയത്തിന്റെ ഫലമാണ് ഈ പ്രതിരോധ വാക്സിൻ” , കൊളവോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു
വ്യാപകമായ ഉപയോഗത്തിനായി വാക്സിൻ പുറത്തിറക്കാൻ കുറഞ്ഞത് 18 മാസമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ അളവിൽ ഗവേഷണം ഇപ്പോഴും നടക്കുന്നുണ്ട്. വിശകലനങ്ങളും മുന്നോട്ടു പോകുന്നു. അംഗീകാരം നേടിയെടുക്കാനാവശ്യമായ പ്രക്രിയയും ദൈർഘ്യമേറിയതാണ്.
ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 9 ദശലക്ഷം കടന്നു. നാലര ലക്ഷത്തിലധികം ആളുകളാണ് രോഗം മൂലം മരിച്ചത്.