Movie prime

സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ ഉണങ്ങാത്ത മുറിവിൻ്റെ ഓർമപ്പെടുത്തലാണ് ഈ ദിനം: മുഖ്യമന്ത്രി

India സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിൻ്റെ ഓർമപ്പെടുത്തലാണ് ഈ ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസമാണ് ഇന്ന്. India ആധുനിക ജനാധിപത്യ ഇന്ത്യ ഏതൊക്കെ ആശയങ്ങളുടെ മുകളിലാണോ പടുത്തുയർത്തപ്പെടേണ്ടത് അവ സംരക്ഷിക്കാൻ ഗാന്ധിജി ജീവൻ ബലി കൊടുക്കുകയായിരുന്നു എന്ന് മഹാത്മാഗാന്ധിയുടെ എഴുപത്തി മൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ നൽകിയ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സാഹോദര്യവും സമാധാനവും പരസ്പര സ്നേഹവും മുറുകെപ്പിടിച്ചു കൊണ്ട് More
 
സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ ഉണങ്ങാത്ത മുറിവിൻ്റെ ഓർമപ്പെടുത്തലാണ് ഈ ദിനം: മുഖ്യമന്ത്രി

India
സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിൻ്റെ ഓർമപ്പെടുത്തലാണ് ഈ ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസമാണ് ഇന്ന്. India

ആധുനിക ജനാധിപത്യ ഇന്ത്യ ഏതൊക്കെ ആശയങ്ങളുടെ മുകളിലാണോ പടുത്തുയർത്തപ്പെടേണ്ടത് അവ സംരക്ഷിക്കാൻ ഗാന്ധിജി ജീവൻ ബലി കൊടുക്കുകയായിരുന്നു എന്ന് മഹാത്മാഗാന്ധിയുടെ എഴുപത്തി മൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ നൽകിയ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സാഹോദര്യവും സമാധാനവും പരസ്പര സ്നേഹവും മുറുകെപ്പിടിച്ചു കൊണ്ട് ജനതയെ ചേർത്തു നിർത്താനാണ് ഗാന്ധിജി അവസാന നിമിഷം വരേയും ശ്രമിച്ചത്.

ഗാന്ധിജിയുടെ രക്തസാക്ഷിത്വം ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വത്തെക്കുറിച്ചാണ് ഓർമിപ്പിക്കുന്നതെന്ന് പിണറായി പറഞ്ഞു.
ജനാധിപത്യ വിരുദ്ധ ശക്തികളെ പരാജയപ്പെടുത്താനും വർഗീയ ചിന്താഗതികളെ സമൂഹത്തിൽ നിന്നു വേരോടെ പിഴുതെറിഞ്ഞ് സ്നേഹവും സാഹോദര്യവും നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കാനുമുള്ള ഉത്തരവാദിത്തം കൂടിയാണത്.

സമൂഹത്തിലെ ഏറ്റവും ദരിദ്രനായ മനുഷ്യനെക്കുറിച്ചായിരുന്നു ഗാന്ധിജി ആലോചിച്ചിരുന്നത്. കർഷകരും തൊഴിലാളികളും സ്ത്രീകളും വിമോചിക്കപ്പെടുന്ന ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടത്. ഇന്ത്യയിൽ ഗാന്ധി നേതൃത്വം നൽകിയ ആദ്യത്തെ സമരം ചമ്പാരനിലെ കർഷക സമരമായിരുന്നു. തുടർന്നും നിരവധി കർഷക സമരങ്ങൾ അദ്ദേഹം നയിച്ചിട്ടുണ്ട്. അവരനുഭവിച്ച ചൂഷണങ്ങൾക്കെതിരെ എക്കാലവും ഉറക്കെ ശബ്ദമുയർത്തിയിരുന്നു.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിൻ്റെ ഓർമ പേറുന്ന ഈ ദിവസം രാജ്യതലസ്ഥാനത്ത് കർഷകർ കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പടപൊരുതുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുഷ്കരമായ കാലാവസ്ഥയ്ക്കും കൊടിയ മർദനങ്ങൾക്കും ദുഷ്പ്രചരണങ്ങൾക്കും മുൻപിൽ തളരാതെ അവകാശ സംരക്ഷണത്തിനായി അവരുയർത്തിയ സമര വേലിയേറ്റത്തിൽ അധികാരത്തിൻ്റെ ഹുങ്ക് ആടിയുലയുകയാണ്.

ഗാന്ധിയുടെ ഓർമകളും അദ്ദേഹത്തിൻ്റെ സമരഗാഥകളും ജീവിത സന്ദേശവുമെല്ലാം നമുക്ക് പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ നാട്ടിലെ ഏറ്റവും ദരിദ്രനായ മനുഷ്യൻ്റെ വിമോചനമെന്ന ഗാന്ധിയൻ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ആ ഓർമകൾ നമുക്ക് ഊർജം പകർന്നുതരും.

സാമൂഹ്യ നീതിയിൽ അധിഷ്ഠിതവും സർവതല സ്പർശിയുമായ വികസന മുന്നേറ്റത്തിനും ജനാധിപത്യ സംരക്ഷണത്തിനുമായി സാഹോദര്യത്തോടെ കൈകൾ കോർത്തുപിടിച്ച് മുന്നോട്ട് പോകാമെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രക്തസാക്ഷിത്വദിന സന്ദേശം അവസാനിക്കുന്നത്.