സന്നദ്ധതയോടെ മുന്നോട്ടു വരൂ, നിങ്ങളെ കേരളത്തിനാവശ്യമുണ്ട്
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ആരോഗ്യ സംവിധാനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും സ്വമേധയാ സന്നദ്ധരായവരെ സ്വാഗതം ചെയ്ത് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്. പ്രളയകാലത്തും നിപ്പ വൈറസ് ബാധയുടെ സമയത്തും ആയിരക്കണക്കായ സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങിയെന്നും അവരുടെ നിസ്വാർഥമായ സേവനങ്ങൾ വിലമതിക്കാൻ കഴിയാത്തതായിരുന്നെന്നും മുഖ്യമന്ത്രി തന്റെ പോസ്റ്റിൽ ഓർമപ്പെടുത്തുന്നു.
സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധസംഘടനയിൽ അംഗമാകാനാണ് ക്ഷണം. താല്പര്യമുള്ളവർ ഇതിനായി സർക്കാർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ആവശ്യമായ പരിശീലനത്തിനും മതിയായ തയ്യാറെടുപ്പുകൾക്കും ശേഷമായിരിക്കും തിരഞ്ഞെടുക്കപ്പെട്ടവരെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കു
പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സർക്കാരിനു മുന്നോട്ടു പോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ പിന്തുണയും പങ്കാളിത്തവും കാരണമാണ്. ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിൻ്റെ നന്മയെക്കരുതി ആയിരങ്ങളാണ് സഹായഹസ്തങ്ങളുമായി ആ സന്ദർഭങ്ങളിൽ മുന്നോട്ടു വന്നത്. അവരുടെ ത്യാഗമാണ് സർക്കാരിനു മികച്ച രീതിയിൽ പ്രവർത്തിക്കാൻ വേണ്ട ആത്മവിശ്വാസവും പ്രചോദനവും നൽകിയത്.
ഇന്ന് വീണ്ടും അത്തരമൊരു സാഹചര്യം നമുക്കു മുൻപിൽ ഉരുത്തിരിഞ്ഞിരിക്കുന്നു. ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ടു പടരുന്ന കോവിഡ്-19 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മുടെ സർക്കാർ-ആരോഗ്യസംവിധാനങ്ങൾക്കൊ
വെല്ലുവിളികൾക്കു മുന്നിൽ പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല. ഇച്ഛാശക്തിയോടെ നമ്മളവയെ മറികടന്നിട്ടേ ഉള്ളൂ. എല്ലാവരും അഭിപ്രായഭിന്നതകളൊക്കെ മാറ്റി വച്ച് ഒരുമിക്കേണ്ട സമയമാണിത്. സന്നദ്ധതയോടെ മുന്നോട്ടു വരൂ, നിങ്ങളെ കേരളത്തിനാവശ്യമുണ്ട്.