ബിഹാറിൽ പുതിയ അവകാശവാദവുമായി നേപ്പാൾ
Nepal
വിവാദമായ രാഷ്ട്രീയ ഭൂപടം നേപ്പാളി പാർലമെൻ്റ് അംഗീകരിച്ച് നാലു ദിവസത്തിനുളളിൽ ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ പുതിയ അവകാശവാദവുമായി നേപ്പാൾ. ഇത്തവണ തർക്കവിഷയം ബിഹാറുമായുള്ള അതിർത്തിയിലാണ്.Nepal
റിപ്പോർട്ടുകൾ പ്രകാരം ഡബ്ല്യുആർഡി അധികൃതർ പ്രാദേശിക തലത്തിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബീഹാർ സർക്കാർ ഇപ്പോൾ ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നേപ്പാളിലെ ഇന്ത്യൻ എംബസിക്കും റിപ്പോർട്ട് നൽകിയിരിക്കുകയാണ്.
നേപ്പാളിലെ ദേശീയ അസംബ്ലി പാസാക്കിയ പുതിയ ഭൂപടത്തിൽ രാജ്യത്തിൻ്റെ ഭാഗമായി ഇന്ത്യൻ പ്രദേശങ്ങളായ ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് കാണിക്കുന്ന രാഷ്ട്രീയഭൂപട പുനർനിർമാണ ബിൽ നേപ്പാൾ പാർലമെന്റിന്റെ അധോസഭ പാസാക്കിയതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.