Movie prime

“ഓറഞ്ച് മരങ്ങളിൽ അവിസ്മരണീയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബാലേട്ടൻ യാത്ര പോയത് ”

തൻ്റെ ‘ഓറഞ്ച് മരങ്ങളുടെ വീട് ‘ എന്ന ചിത്രത്തിൽ അവിസ്മരണീയമായ ഒരു കഥാപാത്രത്തെയാണ് പി ബാലചന്ദ്രൻ അവതരിപ്പിച്ചതെന്ന് ഡോ. ബിജു.ഓറഞ്ചു മരങ്ങളുടെ വീട്ടിൽ അഭിനയിച്ചതിനു ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞാണ് അദ്ദേഹം അസുഖ ബാധിതനായതെന്നും സംവിധായകൻ. ഫേസ്ബുബുക്കിൽ എഴുതിയ അനുസ്മരണ കുറിപ്പിലാണ് അന്തരിച്ച നടനുമൊത്തുള്ള ഓർമകൾ സംവിധായകൻപങ്കുവെയ്ക്കുന്നത്. ബാലേട്ടൻ ഏറെ ഇഷ്ടപ്പെട്ട് ആസ്വദിച്ചുചെയ്ത വേഷം ആയിരുന്നു ഓറഞ്ചു മരങ്ങളിലെ രായു എന്ന രാജു. ബാലേട്ടന്റെ ഏറെ വ്യത്യസ്തമായ ഒരു വേഷവുമായിരുന്നു അത്. ഇനിയും ഒന്നിച്ച് ഉണ്ടാകേണ്ടിയിരുന്ന ചില More
 
“ഓറഞ്ച് മരങ്ങളിൽ അവിസ്മരണീയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബാലേട്ടൻ യാത്ര പോയത് ”

തൻ്റെ ‘ഓറഞ്ച് മരങ്ങളുടെ വീട് ‘ എന്ന ചിത്രത്തിൽ അവിസ്മരണീയമായ ഒരു കഥാപാത്രത്തെയാണ് പി ബാലചന്ദ്രൻ അവതരിപ്പിച്ചതെന്ന് ഡോ. ബിജു.
ഓറഞ്ചു മരങ്ങളുടെ വീട്ടിൽ അഭിനയിച്ചതിനു ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞാണ് അദ്ദേഹം അസുഖ ബാധിതനായതെന്നും സംവിധായകൻ. ഫേസ്ബുബുക്കിൽ എഴുതിയ അനുസ്മരണ കുറിപ്പിലാണ് അന്തരിച്ച നടനുമൊത്തുള്ള ഓർമകൾ സംവിധായകൻ
പങ്കുവെയ്ക്കുന്നത്.

ബാലേട്ടൻ ഏറെ ഇഷ്ടപ്പെട്ട് ആസ്വദിച്ചുചെയ്ത വേഷം ആയിരുന്നു ഓറഞ്ചു മരങ്ങളിലെ രായു എന്ന രാജു. ബാലേട്ടന്റെ ഏറെ വ്യത്യസ്തമായ ഒരു വേഷവുമായിരുന്നു അത്. ഇനിയും ഒന്നിച്ച് ഉണ്ടാകേണ്ടിയിരുന്ന ചില സിനിമകൾ കൂടി ബാക്കി വെച്ചിട്ടാണ് നടൻ വിട പറയുന്നത്.

ഓറഞ്ചു മരങ്ങൾ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവം കൂടി ഡോ. ബിജു പങ്കുവെച്ചിട്ടുണ്ട്. വാഗമണ്ണിലെ ഷൂട്ടിങ്ങിനിടയിൽ ഓടിവന്ന കാർ കുറ്റിച്ചെടികൾക്കിടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ഷൂട്ടിങ്ങ് ക്രൂ ഓടി വന്നപ്പോൾ അതിൽ പേടിച്ചു വിറച്ചിരിക്കുന്ന പി ബാലചന്ദ്രനെയും നെടുമുടി വേണുവിനെയും ഗോവർധനനെയുമാണ് കണ്ടത്. എല്ലാവരേയും സുരക്ഷിതമായി പുറത്തിറക്കുമ്പോഴായിരുന്നു സ്വതസിദ്ധമായ ശൈലിയിലുള്ള ബാലേട്ടന്റെ ആ പ്രസ്താവന- “ഇങ്ങനെ ഈ അപകടങ്ങൾ ഒക്കെ ഉണ്ടാവുമെന്നത് കൊണ്ടാ ഞാനീ കുന്ത്രാണ്ടം ഒന്നും പഠിക്കാത്തത്.”

അന്തരിച്ച നടനുമായി ബന്ധപ്പെട്ട് പ്രിയങ്കരമായ ഒട്ടേറെ ഓർമകൾ ഉണ്ടെന്നും നാടക രംഗത്തെ പ്രമുഖരായ പി ബാലചന്ദ്രൻ, നെടുമുടി വേണു, ജയപ്രകാശ് കുളൂർ , പ്രകാശ് ബാരെ, ദീപൻ ശിവരാമൻ, അനൂപ് ചന്ദ്രൻ, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങി ഒട്ടേറെ പേരുടെ ഒത്തുചേരൽ കൂടിയായിരുന്നു തൻ്റെ സിനിമയുടെ ലൊക്കേഷ -നെന്നും സംവിധായകൻ ഓർമിക്കുന്നു.