Movie prime

ഫോൺ ചോർത്തൽ സ്വകാര്യതാ ലംഘനം: ബോംബെ ഹൈക്കോടതി

വിനീത്കുമാർ എന്ന വ്യാപാരി നൽകിയ റിട്ട് പെറ്റീഷനിൽ വാദം കേട്ട കോടതി ചോർത്തിയ ഫോൺ രേഖകൾ നശിപ്പിച്ചുകളയാൻ സി ബി ഐ യോട് ആവശ്യപ്പെട്ടു. പൊതുസമൂഹ താല്പര്യാർഥമുള്ള അടിയന്തിര സാഹചര്യങ്ങളിലും പൊതു സുരക്ഷയുമായി ബന്ധപ്പെട്ടും മാത്രമാണ് വ്യക്തികളുടെ ഫോൺ ചോർത്താൻ അന്വേഷണ ഏജൻസികൾക്ക് അനുവാദമുള്ളതെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. നിയമവിധേയമല്ലാത്ത ഫോൺ ചോർത്തൽ വ്യക്തികളുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും ലംഘിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അഴിമതിക്കേസിൽ ഉൾപ്പെട്ട വ്യാപാരിയുടെ ഫോൺ ചോർത്താൻ കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൂന്ന് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടായിരുന്നു More
 
ഫോൺ ചോർത്തൽ സ്വകാര്യതാ ലംഘനം: ബോംബെ ഹൈക്കോടതി

വിനീത്കുമാർ എന്ന വ്യാപാരി നൽകിയ റിട്ട് പെറ്റീഷനിൽ വാദം കേട്ട കോടതി ചോർത്തിയ ഫോൺ രേഖകൾ നശിപ്പിച്ചുകളയാൻ സി ബി ഐ യോട് ആവശ്യപ്പെട്ടു.

പൊതുസമൂഹ താല്പര്യാർഥമുള്ള അടിയന്തിര സാഹചര്യങ്ങളിലും പൊതു സുരക്ഷയുമായി ബന്ധപ്പെട്ടും മാത്രമാണ് വ്യക്തികളുടെ ഫോൺ ചോർത്താൻ അന്വേഷണ ഏജൻസികൾക്ക് അനുവാദമുള്ളതെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു.

നിയമവിധേയമല്ലാത്ത ഫോൺ ചോർത്തൽ വ്യക്തികളുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും ലംഘിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അഴിമതിക്കേസിൽ ഉൾപ്പെട്ട വ്യാപാരിയുടെ ഫോൺ ചോർത്താൻ കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൂന്ന് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടായിരുന്നു നിർണായക വിധി കോടതി പുറപ്പെടുവിച്ചത്.

വിനീത്കുമാർ എന്ന വ്യാപാരി നൽകിയ റിട്ട് പെറ്റീഷനിൽ വാദം കേട്ട കോടതി ചോർത്തിയ ഫോൺ രേഖകൾ നശിപ്പിച്ചുകളയാൻ സി ബി ഐ യോട് ആവശ്യപ്പെട്ടു.

2011 -ലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. പൊതുമേഖലാ ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് പത്തുലക്ഷം രൂപ കൈക്കൂലി നൽകി ബാങ്കിൽ നിന്ന് വായ്പ തരപ്പെടുത്തി എന്നാണ് വിനീത് കുമാറിന് എതിരെയുള്ള കേസ്. കുറ്റപത്രത്തോടൊപ്പം തെളിവുകളുടെ കൂട്ടത്തിൽ സി ബി ഐ ഹാജരാക്കിയിരുന്നത് അയാളുടെ ഫോൺ കോളുകൾ ചോർത്തിയതിന്റെ രേഖകളാണ്.

ഫോൺ കോളുകൾ ചോർത്താൻ സി ബി ഐ ക്ക് ആഭ്യന്തര മന്ത്രാലയം നൽകിയ അനുമതിയെ വിനീത് കുമാർ കോടതിയിൽ ചോദ്യം ചെയ്തു. 1885 -ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിലെ അനുച്ഛേദം 5 (2) ന്റെ ലംഘനമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് എന്നായിരുന്നു അയാളുടെ വാദം.

ഈ വകുപ്പ് പ്രകാരം അടിയന്തിര സാമൂഹ്യതാല്പര്യം ഉള്ള സാഹചര്യത്തിലും പൊതുസുരക്ഷയുമായും ബന്ധപ്പെട്ടു മാത്രമേ കേന്ദ്ര സർക്കാരിന് അതിന്റെ അന്വേഷണ ഏജൻസികളോട് ഫോൺ ചോർത്താൻ ആവശ്യപ്പെടാവൂ.

ഈ കേസിൽ അത്തരം ഒരു സാഹചര്യം നിലവിലില്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ അത് നിയമവിരുദ്ധവും സ്വകാര്യതാ ലംഘനവുമാണ്. അതേസമയം അഴിമതിക്കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല.