Movie prime

ശബരിമല: വിഷു ദര്‍ശനം ഇല്ല

കോവിഡ് 19 ന്റെ പശ്ചാത്തലത്തില് രാജ്യത്ത് നിലനില്ക്കുന്ന ലോക്ക് ഡൗൺ കണക്കിലെടുത്ത് ഈ വര്ഷത്തെ വിഷു പ്രമാണിച്ച് ശബരിമലയില് ഭക്തജനങ്ങള്ക്ക് ദര്ശനം അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്ഡ് യോഗംതീരുമാനിച്ചു.കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില് ഭക്തജനങ്ങള്ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്ഡ് ഉത്തരവായിട്ടുള്ളതാണ്. എന്നാല് പ്രസ്തുത ഉത്തരവുകളുടെ കാലാവധി 31.3.2020 ന് അവസാനിക്കുന്ന സാഹചര്യത്തില് രാജ്യത്ത് നിലനില്ക്കുന്ന ലോക്ക്ഡൗണിന്റെ പശ്ചാത്തലം കൂടി പരിഗണിച്ച് പ്രസ്തുത ഉത്തരവുകളുടെ കാലാവധി 14.4.2020 വരെ ദീര്ഘിപ്പിച്ച് ഉത്തരവിറക്കാനും തീരുമാനമായി.തിരുവിതാംകൂര് More
 
ശബരിമല: വിഷു ദര്‍ശനം ഇല്ല

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗൺ കണക്കിലെടുത്ത് ഈ വര്‍ഷത്തെ വിഷു
പ്രമാണിച്ച് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗംതീരുമാനിച്ചു.കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം
വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്‍ഡ് ഉത്തരവായിട്ടുള്ളതാണ്.

എന്നാല്‍ പ്രസ്തുത ഉത്തരവുകളുടെ കാലാവധി 31.3.2020 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണിന്‍റെ പശ്ചാത്തലം കൂടി പരിഗണിച്ച് പ്രസ്തുത ഉത്തരവുകളുടെ കാലാവധി 14.4.2020 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കാനും തീരുമാനമായി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ നിലവില്‍ ബാങ്കുകളില്‍ അവര്‍ നേരിട്ടുപോയാണ് കൈപ്പറ്റിവരുന്നത്.എന്നാല്‍ ഇപ്പോ‍ഴത്തെ സാഹചര്യത്തില്‍ 2020 ഏപ്രില്‍ മാസം മുതൽ , വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ അവരവരുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് ,എറ്റിഎം വ‍ഴി എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ധനലക്ഷ്മി ബാങ്ക് അധികൃതരോട് ആവശ്യപ്പെടുന്നതിനും ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ലോകമെമ്പാടും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിമൂലം സമ്പദ്ഘടനയാകെ താറുമാറായിരിക്കുകയാണ്.ഇതിന്‍റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒരു സ്ഥാപനമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് മാറിയിരിക്കുകയാണ്.ക്ഷേത്രങ്ങളിലെ
കാണിക്കയിനത്തിലും വ‍ഴിപാടിനത്തിലും ലഭിക്കുന്ന വരുമാനമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെസാമ്പത്തിക സ്രോതസ്സ്.കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ശബരിമലയടക്കമുള്ള തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡിന്‍റെ മു‍ഴുവന്‍ ക്ഷേത്രങ്ങളിലും ഭക്തജനങ്ങളെ പ്രവേശിപ്പിക്കുവാന്‍ ക‍ഴിയാത്ത സ്ഥിതി
സംജാതമായിരിക്കുകയാണ്.

ഈ അവസ്ഥ എത്രദിവസം തുടരുമെന്ന് പറയുവാന്‍ ക‍ഴിയില്ല. അപ്രതീക്ഷിതമായുണ്ടായഈ സംഭവവികാസം ഇപ്പോള്‍ തന്നെ ബോര്‍ഡിന്‍റെ സാമ്പത്തികാടിത്തറയെ പിടിച്ചുലച്ചിരിക്കുന്നു എന്ന വസ്തുത
മു‍ഴുവന്‍ ജീവനക്കാര്‍ക്കും അറിവുള്ളതാണ്.പ്രതിസന്ധി ഘട്ടത്തില്‍ ബോര്‍ഡിനെ സഹായിക്കേണ്ട ബാദ്ധ്യതമറ്റാരെക്കാളുമുള്ളത് ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കാണെന്നുള്ള കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.ഇത്തരം
സാഹചര്യത്തില്‍ ബോര്‍ഡിലെ ദിവസവേതനക്കാരൊ‍ഴികെയുള്ള മു‍ഴുവന്‍ ജീവനക്കാരും അവരവരുടെ ഒരുമാസത്തെ ശമ്പളത്തില്‍ കുറയാത്ത തുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ടെമ്പിള്‍ റിനവേഷന്‍ ഫണ്ടിലേക്ക്
സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിനും ബോര്‍ഡ് യോഗം തീരുമാനിച്ചു.പ്രസ്തുത തുക ഒന്നായോ 6 ല്‍കൂടാത്ത തവണകളായോ ജീവനക്കാര്‍ക്ക് നല്‍കാവുന്നതാണെന്നും തീരുമാനമായതായി പ്രസിഡന്‍റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.