2500-ലധികം ചൈനീസ് യൂട്യുബ് ചാനലുകള്‍ നീക്കം ചെയ്തതായി ഗൂഗിള്‍
Youtube
വ്യാജ വാര്ത്ത, തെറ്റായ വിവരങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ചൈനയുമായി ബന്ധമുള്ള 2500 ലധികം യൂട്യൂബ് ചാനലുകൾ നീക്കം ചെയ്തതായി ഗൂഗിൾ.Youtube
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവില് ചാനലുകൾ നീക്കം ചെയ്തതായാണ് ആൽഫബെറ്റ് ഉടമസ്ഥതയിലുള്ള ഗൂഗിള് അറിയിച്ചത്.
ചാനലുകൾ പൊതുവെ രാഷ്ട്രീയേതര ഉള്ളടക്കമുള്ള പോസ്റ്റുകള് എന്ന രീതിയില് പോസ്റ്റ് ചെയ്യുന്ന പല വീഡിയോകളിലും ചെറിയ രീതിയില് രാഷ്ട്രീയം കലര്ത്തി കാഴ്ചക്കാരനെ സ്വാധീനിക്കാന് ശ്രമിച്ചുവെന്ന് ഗൂഗിള് അവരുടെ ത്രൈമാസ ബുള്ളറ്റിനിൽ പറഞ്ഞു.
യുഎസ് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും സംബന്ധിച്ച് യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് എന്നത് ശ്രദ്ധേയമാണ്. യുഎസ് ഡിജിറ്റൽ നെറ്റ്‌വർക്കുകളിൽ നിന്ന് “വിശ്വസനീയമല്ലാത്ത” ചൈനീസ് ആപ്ലിക്കേഷനുകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതായി ബുധനാഴ്ച വൈറ്റ് ഹൗസ് പറഞ്ഞു. ചൈനീസ് ഉടമസ്ഥതയിലുള്ള ഹ്രസ്വ-വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക്, മെസഞ്ചർ ആപ്ലിക്കേഷൻ വീചാറ്റ് എന്നിവയെ “പ്രധാന ഭീഷണികൾ” എന്നാണ് വൈറ്റ്ഹൗസ് പറഞ്ഞത്.
യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റിന് വിൽക്കുന്നതിന് സെപ്റ്റംബർ 15 വരെ ടിക് ടോക്കിന് യുഎസ് സമയം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ ഒരു തീരുമാനം ആയില്ലെങ്കില്‍ ആപ്പ് അമേരിക്കയില്‍ നിരോധിക്കും. പുതിയ യുഎസ് ക്യാംപയ്നായ “ക്ലീൻ നെറ്റ്‌വർക്ക്” അഞ്ച് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിവിധ ചൈനീസ് ആപ്ലിക്കേഷനുകളെയും ചൈനീസ് ടെലികോം കമ്പനികളെയും അമേരിക്കൻ പൗരന്മാരെയും ബിസിനസ്സുകളെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.