Movie prime

ചരിത്ര നേട്ടത്തിനരികെ ഐഎസ്ആര്‍ഒ: 10 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയുടെ 50ാം കുതിപ്പ് ഇന്ന്

ബഹിരാകാശ രംഗത്ത് പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്ഒ. ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം റിസാറ്റ്-2 ബിആര്1 ഇന്ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്ഒ അറിയിച്ചു. അന്പതാം വിക്ഷേപണത്തിനാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്വി തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്2 ബി ആര് 1നെയും വിദേശ രാജ്യങ്ങളുടെ ഒന്പത് ഉപഗ്രഹങ്ങളെയും വഹിച്ചാകും പിഎസ്എല്വിയുടെ ക്യുഎല്. പതിപ്പ് ഭ്രമണപഥത്തിലേക്ക് കുതിക്കുക .ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില് നിന്നും ഉച്ചകഴിഞ്ഞ് 3.25 നാണ് വിക്ഷേപണം. അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങള്ക്ക് More
 
ചരിത്ര നേട്ടത്തിനരികെ ഐഎസ്ആര്‍ഒ: 10 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയുടെ 50ാം കുതിപ്പ് ഇന്ന്

ബഹിരാകാശ രംഗത്ത് പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം റിസാറ്റ്-2 ബിആര്‍1 ഇന്ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അന്‍പതാം വിക്ഷേപണത്തിനാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വി തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്2 ബി ആര്‍ 1നെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാകും പിഎസ്എല്‍വിയുടെ ക്യുഎല്‍. പതിപ്പ് ഭ്രമണപഥത്തിലേക്ക് കുതിക്കുക .ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഉച്ചകഴിഞ്ഞ് 3.25 നാണ് വിക്ഷേപണം.

അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങള്‍ക്ക് പുറമെ ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും വഹിച്ചാകും പിഎസ്എല്‍വിയുടെ യാത്ര. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75ാം വിക്ഷേപണമാണ് ഇന്ന് നടക്കുക.എസ്ആര്‍ ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടര്‍. അഞ്ചുവര്‍ഷം കാലാവധിയുള്ള, 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്2 ബി.ആര്‍.1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്.21 മിനിറ്റും 19.5 സെക്കന്‍ഡുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക.

ഇത് വരെ നടത്തിയ 49 ദൗത്യങ്ങളില്‍ 46 എണ്ണവും നൂറ് ശതമാനം വിജയിപ്പിക്കാന്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് (പിഎസ്എല്‍വി) കഴിഞ്ഞിട്ടുണ്ട്.1994നും 2019നും ഇടയില്‍ 55ലധികം ഇന്ത്യന്‍ ഉപഗ്രഹങ്ങളും, 20 രാജ്യങ്ങളില്‍ നിന്നുള്ള 310 ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.