ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്ക തകരുമെന്ന് ഡൊണാൾഡ് ട്രമ്പ്
Presidential Election
നവംബർ 3-ന് നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിയുടെ ജോ ബൈഡൻ വിജയിച്ചാൽ അമേരിക്ക തകരുമെന്നും രാജ്യം ലോകത്തിൻ്റെ പരിഹാസപാത്രമാകുമെന്നും ഡൊണാൾഡ് ട്രമ്പ്.
ബൈഡൻ്റെ നയങ്ങൾ രാജ്യത്തിന് തീരെ ഗുണകരമല്ല.ജോ ബൈഡൻ കോവിഡിനെ രാഷ്ട്രീയവത്കരിക്കുന്നു.Presidential Election
അമേരിക്കൻ ജനതയോട് ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അനാദരവാണ് അയാൾ കാണിക്കുന്നത്. വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ശാസ്ത്രീയമായ തെളിവുകൾ അവഗണിക്കുകയും വസ്തുതകൾക്കും തെളിവുകൾക്കും ഉപരിയായി ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ എടുക്കുകയുമാണ്- ട്രമ്പ് കുറ്റപ്പെടുത്തി.
ജോ ബൈഡൻ എപ്പോഴെങ്കിലും പ്രസിഡൻ്റായാൽ ലോകം നമ്മെ കളിയാക്കി ചിരിക്കുമെന്നും നമ്മുടെ രാജ്യം തകരുമെന്നും ട്രമ്പ് ട്വീറ്റ് ചെയ്തു. ട്രമ്പിൻ്റെ ട്വീറ്റിൽ ഫോക്സ് ന്യൂസ് വീഡിയോ ക്ലിപ്പിംഗ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ബൈഡനെ പ്രശംസിച്ചതിന് ഇന്ത്യൻ അമേരിക്കൻ കോൺഗ്രസിലെ പ്രമീള ജയപാലിനെ ന്യൂസ് ആങ്കർ വിമർശിക്കുന്നുണ്ട്. ജയപാലിനെ സോഷ്യലിസ്റ്റെന്നും യഥാർത്ഥ റാഡിക്കൽ എന്നുമാണ് വിശേഷിപ്പിക്കുന്നത്.
ഉറക്കം തൂങ്ങിയായ ജോ ബൈഡൻ ചൈനയിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രാ നിരോധനത്തെ എതിർത്തയാളാണെന്ന് ട്രമ്പ് പരിഹസിച്ചു. അദ്ദേഹത്തിന്റെ ഉപദേശം കേട്ടിരുന്നെങ്കിൽ ലക്ഷക്കണക്കിന് അധികം ആളുകൾ മരിക്കുമായിരുന്നു.
അമേരിക്കൻ സമൂഹത്തിൻ്റെ മുഴുവൻ ഇടങ്ങളിലേക്കും നുഴഞ്ഞുകയറാൻ പകർച്ചവ്യാധിയെ അനുവദിച്ചുകൊണ്ട് അതിർത്തികൾ തുറന്നിടാനാണ് ബൈഡൻ ആഗ്രഹിക്കുന്നതെന്ന് ട്രമ്പ് ആരോപിച്ചു.
തുറന്ന അതിർത്തികൾ എന്ന പരിഹാസ്യമായ കാര്യമാണ് ബൈഡൻ ആഗ്രഹിക്കുന്നത്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം ആരംഭിച്ച ആദ്യ ദിവസം മുതൽ താൻ പറയുന്ന ഒരു കാര്യമുണ്ട്. അതിതാണ് – തുറന്ന അതിർത്തികളുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു രാജ്യമില്ല. തുറന്ന അതിർത്തികളുമായി ഒരു രാജ്യം ഉണ്ടാവില്ല. ബൈഡന് തുറന്ന അതിർത്തികളാണ് വേണ്ടത്. ഡെമോക്രാറ്റുകൾക്ക് തുറന്ന അതിർത്തികളാണ് വേണ്ടത്.
കലാപകാരികളെയും കൊള്ളക്കാരെയും ദശലക്ഷക്കണക്കിന് വരുന്ന അന്യഗ്രഹ ജീവികളെയും അമേരിക്കയിൽ സ്വതന്ത്രമായി കറങ്ങി നടക്കാൻ ബൈഡൻ അനുവദിക്കും. എന്നാൽ നിയമം അനുസരിക്കുന്ന പൗരന്മാർക്കായി ഫെഡറൽ സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് അയാൾ ആവശ്യപ്പെടുന്നത്.
കേവലം ഒരു ഉത്തരവു കൊണ്ട് 300 ദശലക്ഷം അമേരിക്കൻ പൗരന്മാരോട് കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും മാസ്ക് ധരിക്കാൻ ഉത്തരവിടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇത് നല്ല രാഷ്ട്രീയമാണെന്ന് അദ്ദേഹം കരുതുന്നു.
ഏതാണ്ട് മുഴുവൻ സന്ദർഭങ്ങളിലും മുഴുവൻ പൗരന്മാരോടും മുഖം മറയ്ക്കാനുള്ള ഉത്തരവിടാൻ പ്രസിഡൻ്റിന് ഏകപക്ഷീയമായ അധികാരമുണ്ടെങ്കിൽ, അദ്ദേഹത്തിനുള്ള മറ്റ് അധികാരങ്ങൾ എന്തൊക്കെയാണെന്ന് ട്രമ്പ് ചോദിച്ചു.
മാസങ്ങളോളം സ്വന്തം വീടുകൾക്കുള്ളിലെ നിലവറകളിൽ ജനങ്ങളെ അടച്ചിടാനാണ് ജോ ബൈഡൻ ആഗ്രഹിക്കുന്നത്.
ബൈഡൻ ചെയ്യാൻ ആഗ്രഹിക്കുന്നത് തങ്ങൾ ചെയ്താൽ, അത് അമേരിക്കയുടെ ആരോഗ്യമേഖലയെ മുഴുവൻ തകർക്കുമെന്നും ആത്മഹത്യകൾ പെരുകുമെന്നും ട്രമ്പ് പറഞ്ഞു. ബൈഡൻ്റെ സമീപനം അറുപിന്തിരിപ്പനാണെന്ന് ആരോപിച്ച ട്രമ്പ് അത് ശാസ്ത്ര വിരുദ്ധമാണെന്നും തികഞ്ഞ പരാജയമാണെന്നും കൂട്ടിച്ചേർത്തു.