ഡൽഹി വോട്ടർമാരോട് അമിത്ഷായുടെ ചോദ്യം-നിങ്ങൾ മോദിക്കൊപ്പമോ അതോ ഷഹീൻ ബാഗിനൊപ്പമോ?
ഡൽഹിയിൽ ചർത്താർപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ആഭ്യന്തരമന്ത്രി അമിത്ഷാ വോട്ടർമാരോടായി ചോദിച്ച ചോദ്യം വിവാദമായി. ഡൽഹി ആര് ഭരിക്കണം എന്ന നിർണായകമായ തീരുമാനമാണ് ഡൽഹിക്കാർ ഫെബ്രുവരി എട്ടാം തിയ്യതി കൈക്കൊള്ളാൻ പോകുന്നതെന്നും തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ പാകിസ്താൻ മണ്ണിൽ പോയി വ്യോമാക്രമണം നടത്തുന്ന മോദി വേണോ അതോ ഷഹീൻ ബാഗിനെ പിന്തുണക്കുന്നവർ വേണോ എന്ന് വിവേചന ബുദ്ധിയോടെ പരിശോധിക്കണന്നാണ് അമിത്ഷാ റാലിക്കിടെ പറഞ്ഞത്.
ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും ലക്ഷ്യമിട്ട് അമിത്ഷാ എയ്ത ഒളിയമ്പ് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് ഇടയായി. തീവ്രവാദികളുമായി ബന്ധപ്പെടുത്തിയുള്ള അമിത്ഷായുടെ പ്രയോഗം ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ അവഹേളിക്കുന്നതാണെന്ന് പൗരാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി. മതത്തിന്റെ പേരിൽ ഇന്ത്യൻ പൗരത്വം നിർണയിക്കാനുള്ള നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ പാകിസ്താൻ തീവ്രവാദികളോടാണ് ആഭ്യന്തര മന്ത്രി ഉപമിച്ചിരിക്കുന്നത്. ഇത് തികച്ചും അവഹേളനപരവും അനുചിതവുമാണ്. സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും സമീപനങ്ങൾക്കും എതിരെ സമരം ചെയ്യാനുള്ള അവകാശമാണ് ഷഹീൻ ബാഗ് സമരക്കാർ വിനിയോഗിക്കുന്നത്. തികച്ചും സമാധാനപരമായ സമരത്തെയാണ് അമിത്ഷാ ആയുധമെടുത്ത് പോരാടുന്ന തീവ്രവാദികളുടെ ചെയ്തികളോട് ഉപമിച്ചിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ കഴിഞ്ഞ നാല്പത്തിയേഴു ദിവസമായി ഡൽഹിയിലെ ഷഹീൻ ബാഗിൽ തുടർച്ചയായി സമരം നടക്കുകയാണ്. പ്രദേശമാകെ സമരക്കാർ നിറഞ്ഞിരിക്കുകയാണ്. ആയിരക്കണക്