കരിപ്പൂരിൽ രാത്രി വൈകിയും രക്തദാനത്തിന് എത്തിച്ചേർന്ന യുവാക്കളുടെ നീണ്ടനിര പ്രതീക്ഷ നൽകുന്നതായി മുഖ്യമന്ത്രി
Pinarayi Vijayan
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അപകടത്തിൽ പെട്ടപ്പോൾ അതിവേഗം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ ദുരന്തത്തിൻ്റെ വ്യാപ്തി കുറച്ചു. കോവിഡ് ഭീതി അവഗണിച്ചും മുന്നിട്ടിറങ്ങിയ നാട്ടുകാർ സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ് പ്രകടിപ്പിച്ചത്. രക്തദാനത്തിന് സന്നദ്ധരായി എത്തിച്ചേർന്ന യുവാക്കളുടെ നീണ്ടനിര കേരളത്തിന് പ്രതീക്ഷ പകർന്നു നല്കുന്നു.Pinarayi Vijayan
രക്ഷാപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്
………
കരിപ്പൂർ വിമാന താവളത്തിൽ വിമാനം അപകടത്തിൽപെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ ഇടയാക്കിയിട്ടുണ്ട്.
പരിക്കേറ്റവരെ രക്ഷിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാർ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിൻ്റെ ഉദാത്തമായ അനുഭവമാണ്. രാത്രി ഏറെ വൈകിയും ആശുപത്രികളിൽ രക്തദാനത്തിനായി എത്തിച്ചേർന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു.